എംജി യൂണിവേഴ്സിറ്റി അക്രമം; പരാതിക്കാരിയുടെ മൊഴി എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം

Published : Oct 25, 2021, 03:21 PM ISTUpdated : Oct 25, 2021, 06:10 PM IST
എംജി യൂണിവേഴ്സിറ്റി അക്രമം; പരാതിക്കാരിയുടെ മൊഴി എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം

Synopsis

 മൊഴിയെടുക്കാൻ പാർട്ടി ഓഫീസിലാണ് വരേണ്ടത് എന്ന് നേരത്തെ ആവശ്യപ്പെട്ടതെണെന്നും ഇപ്പോൾ പൊലീസ് എതിർപ്പ് ഒന്നും പറഞ്ഞിരുന്നില്ലെന്നും പരാതിക്കാരി പറയുന്നു.

കോട്ടയം: എംജി യൂണിവേഴ്സിറ്റി (MG University) സംഘർഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച കേസില്‍ പരാതിക്കാരിയുടെ മൊഴി എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം.എഐഎസ്എഫ് (Aisf)വനിതാ നേതാവിന്‍റെ മൊഴി പാർട്ടി ഓഫീസിൽ വെച്ച് എടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് എത്താൻ വനിതാ നേതാവിനോട് പൊലീസ് ആവശ്യപ്പെട്ടു. തനിക്ക് സുരക്ഷിതത്വം കൂടുതലുള്ളത് പാർട്ടി ഓഫീസിലാണ് എന്നാണ് വനിതാ നേതാവ് പറയുന്നു. മൊഴിയെടുക്കാൻ പാർട്ടി ഓഫീസിലാണ് വരേണ്ടത് എന്ന് നേരത്തെ ആവശ്യപ്പെട്ടതെണെന്നും ഇപ്പോൾ പൊലീസ് എതിർപ്പ് ഒന്നും പറഞ്ഞിരുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേർത്തു.

പറവൂർ പൊലീസ് സ്റ്റേഷനിൽ സിപിഐ പ്രാദേശിക നേതാക്കൾക്കൊപ്പം എത്തി മൊഴി നൽകും എന്നുമെന്ന് വനിതാ നേതാവ് അറിയിച്ചു. മൊഴിയെടുക്കാൻ എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പാർട്ടി ഓഫീസിന് മുന്നിൽ എത്തിയ ശേഷം മടങ്ങി പോവുകയായിരുന്നു. തുടർന്നാണ് പരാതികാരിയോട് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടത്. മൊഴി എടുക്കാൻ പാർട്ടി ഓഫീസിലാണ് വരേണ്ടത് എന്ന് നേരത്തെ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിരുന്നു.

Also Read: എംജി സർവകലാശാല സംഘർഷം; എസ്എഫ്ഐ വാദം പൊളിയുന്നു, പ്രതി സംഭവസ്ഥലത്തുണ്ടായിരുന്ന വീഡിയോ പുറത്ത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്