'ആഭ്യന്തര വകുപ്പ് പരാജയം, മുന്നറിയിപ്പുകൾ അവഗണിച്ചത് പൊലീസ്', പാലക്കാട് കൊലപാതകങ്ങളിൽ സ‍ര്‍ക്കാരിനെതിരെ ഷാഫി 

Published : Apr 17, 2022, 01:36 PM ISTUpdated : Apr 17, 2022, 01:41 PM IST
'ആഭ്യന്തര വകുപ്പ് പരാജയം, മുന്നറിയിപ്പുകൾ അവഗണിച്ചത്  പൊലീസ്', പാലക്കാട് കൊലപാതകങ്ങളിൽ സ‍ര്‍ക്കാരിനെതിരെ ഷാഫി 

Synopsis

തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ച് ചേര്‍ത്ത  സർവകക്ഷി സമാധാന യോഗവുമായി കോൺഗ്രസ് സഹകരിക്കുമെന്നും ഷാഫി

പാലക്കാട്: പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളിൽ (Palakkad murder) ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമ‍ര്‍ശനമുന്നയിച്ച് ഷാഫി പറമ്പിൽ എംഎൽഎ. മുന്നറിയിപ്പുകൾ പൊലീസ് അവഗണിച്ചുവെന്നും കൊലപാതകങ്ങൾ തടയാനാകാതിരുന്ന പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും ഷാഫി പ്രതികരിച്ചു. തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ച് ചേര്‍ത്ത സർവകക്ഷി സമാധാന യോഗവുമായി കോൺഗ്രസ് സഹകരിക്കുമെന്നറിയിച്ച ഷാഫി, നേതൃത്വങ്ങൾ വിചാരിച്ചാൽ അക്രമം അവസാനിപ്പിക്കാനാകുമെന്നും അഭിപ്രായപ്പെട്ടു. 

'പാലക്കാട്ടെ ആദ്യ കൊലപാതകം സുരേന്ദ്രന്റെ സന്ദ‍ര്‍ശനത്തിന് ശേഷം', ഗുരുതര ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

വർഗീയ കൊലപാതക രാഷ്ട്രീയത്തിനെതിരായ ക്യാമ്പയിൻ മുസ്ലിം ലീഗ് ശക്തമാക്കുമെന്ന് മുസ്ലിം ലീജ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു. വർഗീയ - കൊലപാതക രാഷ്ട്രീയം കളിക്കുന്നവർക്ക് ചേർന്ന മണ്ണല്ല കേരളമെന്ന് ഇത്തരക്കാർ തിരിച്ചറിയണം. ഇത്തരം രാഷ്ട്രീയത്തിന് അവസരം നൽകിയാൽ എന്തുണ്ടാകും എന്നതിന് ഉദാഹരമാണ് പാലക്കാട് കണ്ടതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ശ്രീനിവാസനെ കൊന്നത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ടീയ വൈരത്തെ തുട‍ര്‍ന്ന്, പ്രതികൾ 6 പേരെന്ന് എഫ്ഐആ‍ര്‍

24 മണിക്കൂറിനിടെയുണ്ടായ രണ്ട് കൊലപാതകങ്ങളുടെ നടുക്കത്തിലാണ് പാലക്കാട്  ജില്ല. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളാണ് ഒരു ദിവസത്തിന്റെ ഇടവേളയിൽ കൊല്ലപ്പെട്ടത്. തുടരെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന ജില്ലയിൽ ക്രമ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകങ്ങളെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. നാളെ (ഏപ്രിൽ 18) വൈകീട്ട് 3.30 നാണ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം ചേരുക. 

'ആഭ്യന്തര വകുപ്പ് പൂർണ പരാജയം, പോപ്പുലര്‍ ഫ്രണ്ടിന് രാഷ്ട്രീയ സഹായം ലഭിക്കുന്നു': സുരേന്ദ്രൻ

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി
പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും