ഗുജറാത്ത്‌ ഹൈക്കോടതിയിലെ മലയാളിയായ വക്കീൽ ഷീജ ഗിരീഷ് നായർ സുരക്ഷിത; ബന്ധുക്കൾക്ക് വിവരം ലഭിച്ചു

Published : Oct 14, 2023, 06:59 PM ISTUpdated : Oct 14, 2023, 07:12 PM IST
ഗുജറാത്ത്‌ ഹൈക്കോടതിയിലെ മലയാളിയായ വക്കീൽ ഷീജ ഗിരീഷ് നായർ സുരക്ഷിത; ബന്ധുക്കൾക്ക് വിവരം ലഭിച്ചു

Synopsis

ബംഗലൂരുവിൽ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്ന വിവരം ബന്ധുക്കളാണ് അറിയിച്ചത്. ഷീജ മക്കളുമായി ഫോണിൽ സംസാരിച്ചു എന്ന് സഹോദരി പറഞ്ഞു. അതേസമയം, സംഭവത്തെ കുറിച്ച് പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല.  

ദില്ലി: ഗുജറാത്ത്‌ ഹൈക്കോടതിയിലെ മലയാളിയായ വക്കീൽ ഷീജ ഗിരീഷ് നായർ സുരക്ഷിതയാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക്‌ ട്രെയിൻ മാർഗം യാത്ര പുറപ്പെട്ട ഷീജയെ 9ന് തിങ്കളാഴ്ച മുതലാണ് കാണാതായത്. ബംഗലൂരുവിൽ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്ന വിവരം ബന്ധുക്കളാണ് അറിയിച്ചത്. ഷീജ മക്കളുമായി ഫോണിൽ സംസാരിച്ചു എന്ന് സഹോദരി പറഞ്ഞു. അതേസമയം, സംഭവത്തെ കുറിച്ച് പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക്‌ ട്രെയിൻ മാർഗം പോവുമ്പോഴാണ് ഇവരെ കാണാതായത്. ഫോണിൽ ഉച്ചവരെ കിട്ടിയിരുന്നുവെങ്കിലും വൈകുന്നേരത്തോട് കൂടെ ഇവരെ കാണാതാവുകയായിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ചോഫായി. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് അലംഭാവം കാണിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. കാണാതായി അഞ്ചാം ദിവസമാണ് ഷീജ സുരക്ഷിതയാണെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. ബംഗലൂരുവിൽ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്നും ഷീജ മക്കളുമായി ഫോണിൽ സംസാരിച്ചെന്നും ബന്ധുക്കൾ പറയുന്നു. 

'സിനിമയില്‍ വാഹനം മറിച്ചിടുന്ന നടന്‍, കിതച്ച് ലോറിയുടെ പിറകില്‍ പിടിച്ച് ജാഥ നടത്തുന്നു': എ വിജയരാഘവന്‍

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അവളുടെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വില! ഇതെന്ത് രാജ്യമാണ്? നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയില്‍ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
'ക്വട്ടേഷൻ നടന്നെങ്കിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ഗൂഢാലോചന തെളിയണം, പിന്നിലുള്ളവരെ കണ്ടെത്തണം'; പ്രതികരിച്ച് പ്രേംകുമാർ