കൊച്ചിയിലെ സ്‌പായിൽ വിജിലൻസ് പരിശോധനക്ക് വിധേയനായ സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലി പണം കണ്ടെത്തിയില്ല

Published : Mar 13, 2026, 05:13 PM IST
kerala police

Synopsis

ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടിയ തൃക്കാക്കര എസ്എച്ച്ഒ എ.കെ.സുധീറിനെ സ്ഥലം മാറ്റി. സിഐ സ്പായിൽ നിന്ന് പണം വാങ്ങുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധനയെങ്കിലും പണം കണ്ടെത്താനായില്ല. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്നും വിജിലൻസ് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തൃക്കാക്കര എസ്എച്ച്ഒ എ.കെ.സുധീറിനെയാണ് സിറ്റി പൊലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് സ്ഥലംമാറ്റിയത്. ഭരണപരമായ നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റം നടപ്പിലാക്കിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ചേരാനല്ലൂരിലെ ഒരു സ്പായിൽ നടത്തിയ പരിശോധനയ്ക്കിടെ സിഐ സുധീറിനെ വിജിലൻസ് പിടികൂടിയത്. സിഐ സ്പായിൽ എത്തി പണം വാങ്ങുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. എന്നാൽ സിഐയുടെ പക്കൽ പണം ഉണ്ടായിരുന്നില്ല. സ്പായിലെ ജീവനക്കാരിൽ നിന്ന് വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് ഉന്നത പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സിഐയും സ്‌പായും തമ്മിലുള്ള ബന്ധം സ്പെഷ്യൽ ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ ഇദ്ദേഹത്തിനെതിരെ തുടർന്ന് നടപടി സ്വീകരിക്കും.

കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്നും വിജിലൻസ് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തൃക്കാക്കര എസ്എച്ച്ഒ എ.കെ.സുധീറിനെയാണ് സിറ്റി പൊലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് സ്ഥലംമാറ്റിയത്. ഭരണപരമായ നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റം നടപ്പിലാക്കിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ചേരാനല്ലൂരിലെ ഒരു സ്പായിൽ നടത്തിയ പരിശോധനയ്ക്കിടെ സിഐ സുധീറിനെ വിജിലൻസ് പിടികൂടിയത്. സിഐ സ്പായിൽ എത്തി പണം വാങ്ങുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. എന്നാൽ സിഐയുടെ പക്കൽ പണം ഉണ്ടായിരുന്നില്ല. സ്പായിലെ ജീവനക്കാരിൽ നിന്ന് വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് ഉന്നത പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സിഐയും സ്‌പായും തമ്മിലുള്ള ബന്ധം സ്പെഷ്യൽ ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ ഇദ്ദേഹത്തിനെതിരെ തുടർന്ന് നടപടി സ്വീകരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വയോധികയെ കടിച്ചുകൊന്ന നായക്ക് പേവിഷബാധ, പ്രദേശത്ത് സ്പെഷ്യൽ ഡ്രൈവ് നടത്താൻ പഞ്ചായത്ത് അധികൃതർ
മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; അമ്മ മരിച്ചു