ജീവനെടുത്ത് അനധികൃത വൈദ്യുതിക്കെണികള്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍, ഒരു വര്‍ഷത്തിനിടെ മരിച്ചത് 24 പേര്‍, പാലക്കാട് മാത്രം 10പേര്‍

Published : Sep 22, 2025, 12:44 PM IST
Illegal electric trap death

Synopsis

സംസ്ഥാനത്ത് മൃഗങ്ങളെ പിടിക്കാൻ വെച്ച അനധികൃത വൈദ്യുതിക്കെണിയിൽ പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ മരിച്ചത് 24 പേർ. പാലക്കാട് മാത്രം പത്തുപേരാണ് മരിച്ചത്. വനാതിര്‍ത്തികളിലെ കൃഷിയിടത്തിൽ വെക്കുന്ന കെണികളാണ് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അപകടമാകുന്നത്

പാലക്കാട്: സംസ്ഥാനത്ത് മൃഗങ്ങളെ പിടിക്കാൻ വെച്ച അനധികൃത വൈദ്യുതിക്കെണിയിൽ പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ മരിച്ചത് 24 പേർ. ഇതിൽ 10 പേർ പാലക്കാട് ജില്ലയിൽ നിന്നാണെന്ന് സംസ്ഥാന ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. വനാതിർത്തിയോടു ചേർന്നുള്ള കൃഷിയിടങ്ങളിൽ വെക്കുന്ന വൈദ്യുത കെണികളാണ് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു പോലെ അപകടമാകുന്നത്. വന്യ മൃഗങ്ങളെ തുരത്താനും ചിലർ പന്നിയെ പിടിച്ച് ഇറച്ചി വിൽപന നടത്താനുമാണ് കെണി വെക്കുന്നത്. ഈ കെണിയിൽ അബദ്ധത്തിൽ കുടുങ്ങിയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ 24 പേർ സംസ്ഥാനത്ത് മരിച്ചത്. രാത്രിവെക്കുന്ന കെണി രാവിലെ ഊരിമാറ്റാൻ വൈകുമ്പോഴും മറക്കുമ്പോഴോ ആണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. 

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. പാലക്കാട് മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്തുപേരാണ് മരിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്താകെ 66 പേർ മരിച്ചു. 23 മൃഗങ്ങളും അപകടത്തിൽ പെട്ടതായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ചത്തതിൽ പന്നി , ആന എന്നിവയെ കൂടാതെ വളർത്തുമൃഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടര്‍ സുജീഷ് പറഞ്ഞു. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് കുറ്റവാളികൾ പലപ്പോഴും രക്ഷപ്പെടുന്നത്. വന്യമൃഗങ്ങളെ തുരത്താൻ വനം വകുപ്പ് സമഗ്രമായ നടപടി സ്വീകരിക്കാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന പരാതി വ്യാപകമാണ്. വൈദ്യുതി മോഷ്ടിക്കുന്നവർക്കെതിരെ കെഎസ്ഇബിയുടെ ശക്തമായ നടപടി വേണമെന ആവശ്യവും ശക്തമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം'; ലാലിക്ക് മറുപടിയുമായി തൃശൂർ മേയർ
എസ്ഐആർ: കേരളത്തിൽ 24 ലക്ഷത്തിലേറെ പേർ ഒഴിവാക്കപ്പെടുന്നതിൽ പ്രതിഷേധം അലയടിക്കും, കരട് പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച നിർണായക യോഗം ഇന്ന്