സിക്കിം സൈനിക ക്യാംപ് മണ്ണിടിച്ചിൽ: വീരമൃത്യു വരിച്ച സൈനികൻ സൈനുദ്ദീന്റെ കബറടക്കം ഔദ്യോ​ഗിക ബഹുമതികളോടെ പൂർത്തിയായി

Published : Jun 09, 2025, 09:18 PM ISTUpdated : Jun 09, 2025, 09:32 PM IST
soldier sainudheen

Synopsis

എട്ട് ദിവസം നീണ്ടു നിന്ന തെരച്ചിലിന് ശേഷമാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.

ദില്ലി: സിക്കിമിലെ ചാറ്റെനില്‍ സൈനിക ക്യാമ്പില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട് വീരമൃത്യു വരിച്ച ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ സൈനുദ്ദീന്‍ പി കെയുടെ ഭൌതികശരീരം ജന്മനാടായ ആന്ത്രോത്ത് ദ്വീപിൽ എത്തിച്ചു. പൂർണ്ണമായ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടന്നു. എട്ട് ദിവസം നീണ്ടു നിന്ന തെരച്ചിലിന് ശേഷമാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ പതിമൂന്ന് വർഷമായി രാജ്യത്തിനായി സേവനം അനുഷ്ഠിച്ച സൈനുദ്ദീന്‍ സിയാച്ചിലടക്കം ജോലി ചെയ്തിട്ടുണ്ട്. കരസേന നാവിക വ്യോമസേനകളുടെ നേതൃത്വത്തിലാണ് 2500 കീലോമീറ്റർ യാത്ര നടത്തി സൈനുദ്ദീന്‍ പി കെയുടെ ഭൗതികശരീരം ജന്മനാട്ടിൽ എത്തിച്ചത്. സൈനുദ്ദീന്റെ ത്യാഗത്തിന് മുന്നിൽ രാജ്യം നമിക്കുന്നതായി കരസേന അനുശോചന കുറിപ്പിൽ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിസി നിയമന തർക്കത്തിനിടെ ഗവർണറെ കണ്ട് മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ലോക് ഭവനിൽ
മകൾക്ക് കലയോടാണ് ഇഷ്ടം, എനിക്ക് മകളെയാണ് ഇഷ്ടമെന്ന് യൂസഫലി; എന്റെ പൊന്നേ 'പൊന്ന് പോലെ' നോക്കണമെന്ന് ഫെഷീന യൂസഫലി