ശ്രദ്ധിക്കുക, ഇന്ന് 12.30ന് ശേഷം എല്ലാ ജില്ലകളിലും സൈറണ്‍ മുഴങ്ങും, ഭയം വേണ്ട ജാഗ്രത മതി, ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ്

Published : Apr 23, 2026, 12:27 PM IST
Siren

Synopsis

പാലക്കാട്‌, കൊല്ലം ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് (ഓറഞ്ച് അലെർട് ) നല്‍കി. 2024 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്തു ഉഷ്ണ തരംഗ മുന്നറിയിപ്പ് ഉണ്ടാകുന്നത്.

തിരുവനന്തപുരം:  കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ ജില്ലകളിൽ ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്ന് (23/04/2026) ഉച്ചയ്ക്ക് 12.30 ന് ശേഷം കവചിന്‍റെ സംവിധാനത്തിന്‍റെ സൈറണ്‍ മുഴങ്ങും.  കൊല്ലം, പാലക്കാട് ജില്ലകള്‍ക്ക് പുറമെ മറ്റ് ജില്ലകളിലും താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൈറണ്‍ മുഴങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട്‌, കൊല്ലം ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് (ഓറഞ്ച് അലെർട് ) നല്‍കി. 2024 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്തു ഉഷ്ണ തരംഗ മുന്നറിയിപ്പ് ഉണ്ടാകുന്നത്. 

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. നിലവിൽ പാലക്കാട്, കൊല്ലം ജില്ലകളിലെ കാലാവസ്ഥ വകുപ്പിൻറെ താപനില മാപിനികളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ ജില്ലകളിലാണ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. 

എന്നാൽ പൊതുവെ സംസ്ഥാനമാകെ ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ജില്ലകളിലും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. തീരദേശ സംസ്ഥാനമായതിനാൽ തന്നെ അന്തഃരീക്ഷത്തിലെ ഈർപ്പം കൂടുതലായിരിക്കുകയും അത് മൂലം നമുക്ക് അനുഭവഭേദ്യമാകുന്ന ചൂട് അഥവാ താപസൂചിക റിപ്പോർട്ട് ചെയ്യപ്പെടുന്ന താപനിലയെക്കാൾ വളരെ ഉയർന്നതായിരിക്കും. മേൽസൂചിപ്പിച്ച സാഹചര്യം 2 ദിവസം തുടരുന്ന ഘട്ടത്തിലാണ് ഔദ്യോഗികമായി കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിക്കുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺ​ഗ്രസിനെതിരെ മുസ്ലിംലീ​ഗ്; ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ലീഗിന് അഭിപ്രായം ഉണ്ട്, ഇപ്പോഴുള്ള ചർച്ചകൾ അനവസരത്തിലെന്ന് വിമർശനം
മുണ്ടത്തിക്കോട് ദുരന്തത്തിൽ വെടിക്കെട്ട് പുരയുടെ ചുറ്റും മാസ്സ് സെർച്ച്‌ നടത്തി പൊലീസ്; ആസ്വാഭാവികമായത് കണ്ടെത്തുകയാണ് ലക്ഷ്യം