
കൊച്ചി: എറണാകുളം പുത്തൻകുരിശിൽ ഹാർഡ് വെയർ സ്ഥാപനത്തിൽ പെയിന്‍റ് ലോഡിറക്കാനുള്ള എ ഐ ടി യു സി വിലക്കില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. എ ഐ ടി യു സി വിലക്കില്‍ അന്വേഷണം നടത്തും. പരിശോധിക്കാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. തിരുത്തണമെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തിക്കുമെന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു. ഹാര്‍ഡ്‍വെയര്‍ സ്ഥാപനത്തില്‍ പെയിന്‍റ് ഇറക്കുന്നത് എ ഐ ടി യു സി തടഞ്ഞിരുന്നു.
ഹാർഡ് വെയർ സ്ഥാപനത്തിൽ പെയിന്‍റ് ലോഡിറക്കാനാണ് എ ഐ ടി യു സി വിലക്ക് ഏര്‍പ്പെടുത്തിയത്. യൂണിയനുമായി കരാറിൽ ഇല്ലാത്ത ഇനമായിട്ടും ലേബർ കാർഡുള്ള സ്ഥാപനത്തിലെ ജീവനക്കാരെ ഒക്ടോബർ മാസം മുതൽ സി പി ഐ യൂണിയൻ തടയുകയാണ്. എ ഐ ടി യു സി ഭീഷണി നിലനിൽക്കെ കടയുടമയാണ് ഇപ്പോൾ ലോഡിറക്കുന്നത്. ഏതൊക്കെ സാധനങ്ങൾ യൂണിയനുകാർ ഇറക്കണം, എത്ര രൂപ കൂലി നൽകണം എന്നതിലൊക്കെ മർച്ചന്‍റ് അസോസിയേഷനും യൂണിയനുമായി വ്യക്തമായ കരാറുണ്ട്. പെയിന്‍റ് ഈ കരാറിൽ ഉൾപ്പെട്ടിട്ടില്ല. വർഷങ്ങളായി ഇത് സ്ഥാപനത്തിന്‍റെ അവകാശമാണ്. എന്നാൽ ഒക്ടോബർ മാസം ആയപ്പോഴേക്കും ഇപ്പോഴില്ലാത്ത അവകാശം ഉന്നയിച്ച് എ ഐ ടി യു സി ഇടഞ്ഞു.
രണ്ട് മാസമായി പെയിന്‍റ് ലോഡ് വന്നാൽ എ ഐ ടി യു സി ലോഡിംഗ് തൊഴിലാളികൾ കടക്ക് മുന്നിലെത്തും. ലേബർ കാർഡുള്ള സ്ഥാപന ജീവനക്കാരെ തടയും. ഒടുവിൽ ഉടമസ്ഥർ ഇറങ്ങി ലോഡിറക്കും. ഇവരുടെ തന്നെ മറ്റ് സ്ഥാപനങ്ങളിൽ ഐ ഐ ടി യു സി ഇപ്പോഴും ലോഡിറക്കുന്നുണ്ട്. മാസം പതിനായിരങ്ങൾ കൂലി ഇനത്തിലും വാങ്ങുന്നു. എന്നാലും പെയിന്‍റ് കടയിലെ തർക്കത്തിൽ യൂണിയൻ വിട്ടുവീഴ്ചക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam