ജീവനെ സംരക്ഷിക്കുവാനും ലഹരിയുടെ വിപത്തിനെ തടയുവാനും കർശന നടപടികൾ ആവശ്യം: മാർത്തോമ്മാ മെത്രാപ്പോലീത്താ

Published : May 11, 2023, 10:07 PM IST
ജീവനെ സംരക്ഷിക്കുവാനും ലഹരിയുടെ വിപത്തിനെ തടയുവാനും കർശന നടപടികൾ ആവശ്യം: മാർത്തോമ്മാ മെത്രാപ്പോലീത്താ

Synopsis

ലഹരി ഉപയോഗത്തെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കുവാൻ പാടില്ലെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്താ പത്രക്കുറിപ്പിൽ പറഞ്ഞു.

തിരുവല്ല: ഡോ. വന്ദനദാസിന്റെ മരണം മാനവസമൂഹത്തെ ആകെ നടുക്കിയ സംഭവമാണെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത. ജീവൻ സംരക്ഷിക്കുവാൻ രാത്രിസമയത്തും ആശുപത്രിയിൽ അദ്ധ്വാനിച്ച ഡോ. വന്ദനയാണ് അതിദാരുണമായി ആശുപത്രിയിൽ വെച്ച് തന്നെ കൊലചെയ്യപ്പെട്ടത്. ജീവനെ പരിരക്ഷിക്കേണ്ടത് ഏവരുടെയും ചുമതലയാകയാൽ ആർക്കും തന്നെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുവാൻ കഴിയുകയില്ല. ലഹരിക്ക് അടിമപ്പെട്ട ഒരാളാണ് ആശുപത്രിയിൽ ജീവന് നേരെ കടന്നാക്രമണം നടത്തിയത്. ലഹരി ഉപയോഗത്തെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കുവാൻ പാടില്ലെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്താ പത്രക്കുറിപ്പിൽ പറഞ്ഞു.  

ഏത് തരത്തിലുള്ള ലഹരിയാണെങ്കിലും അതിന് അടിമപ്പെട്ട മനുഷ്യൻ മാനുഷിക മൂല്യങ്ങളെ ബലികഴിക്കുന്നതും, ജീവനെ നിഗ്രഹിക്കുന്നതും, ബന്ധങ്ങളെ ശിഥിലമാകുന്നതും തിരിച്ചറിയുകയും, കർശനമായ നിയമ നടപടികൾക്ക് വിധേയമാക്കുകയും ചെയ്യണം. വർദ്ധിച്ച് വരുന്ന ലഹരിയുടെ ഉപയോഗവും അത് ഒരു തലമുറയെ ഇല്ലാതാക്കുന്നതും നിസ്സാരമായി കാണരുത്. ഇത്തരം സംഭവങ്ങൾ യാതൊരു കാരണവശാലും ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതിന് സർക്കാർ ഉണരണം. ഡോ. വന്ദനദാസിന്റെ വേർപാടിൽ മാർത്തോമ്മാ സഭയുടെ ദുഖം അറിയിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'
പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ