വിജ്ഞാപനം പോലും ഇറങ്ങിയില്ല, ഡിഎൽഡി പ്രവേശനം വൈകുന്നതിൽ വിദ്യാര്‍ത്ഥികള്‍ ആശങ്കയിൽ

Published : Jul 26, 2025, 10:38 AM IST
DLD Admission

Synopsis

ഓൺലൈൻ ഏക ജാലകത്തിലേക്ക് അപേക്ഷാ രീതി മാറ്റുന്നതിന്‍റെ ഭാഗമായാണ് താമസം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം

 മലപ്പുറം: ഡിഎൽഡി പ്രവേശനം വൈകുന്നതിൽ വിദ്യാര്‍ത്ഥികൾ ആശങ്കയിൽ. വിജ്ഞാപനം പോലും ഇറക്കാത്തതിനാൽ ഡിഗ്രിക്ക് ചേരണോ, അതോ കാത്തു നിൽക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് വിദ്യാർത്ഥികൾ. ഓൺലൈൻ ഏക ജാലകത്തിലേക്ക് അപേക്ഷാ രീതി മാറ്റുന്നതിന്‍റെ ഭാഗമായാണ് താമസം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.

 സംസ്ഥാനത്ത് എൽപി- യുപി സ്കൂളുകളിലെ അധ്യാപക യോഗ്യത കോഴ്സുകളിൽ ഒന്നാണ് ഡിപ്ലോമ ഇൻ എലിമെന്‍ററി എഡ്യുക്കേഷൻ. കൊവിഡ് കാലത്തിന് മുമ്പ് വരെ, ജൂണിൽ തുടങ്ങി മാര്‍ച്ചിൽ തീരുന്ന രീതിയിലായിരുന്നു അധ്യയനം. മഹാമാരിക്കാലത്ത് എല്ലാം പാളിയത് പോലെ, ഡിഎൽഡിലും താമസം വന്നു. 

കോഴ്സ് തീരുന്നത് മൂന്നും മാസമൊക്കെ വൈകി. പക്ഷേ, ഈ വര്‍ഷം ജൂണിൽ തന്നെ പ്രവേശനം പൂര്‍ത്തിയാക്കണം എന്നതിനാൽ, ഒടുവിലെ ബാച്ചുകളുടെ കോഴ്സും പരീക്ഷകളുമെല്ലാം മാര്‍ച്ചിൽ തന്നെ പൂര്‍ത്തിയാക്കി. എന്നിട്ടും പുതിയ ബാച്ച് തുടങ്ങുന്നത് വൈകുകയാണ്.

രണ്ടു വര്‍ഷം അഥവാ നാല് സെമസ്റ്ററാണ് കോഴ്സ്. ഓരോ സെമസ്റ്ററിലും 100 അധ്യയന ദിനങ്ങൾ ഉറപ്പാക്കണം. ഒപ്പം പരിശീലനവും പൂ‍ര്‍ത്തിയാക്കണം. കോഴ്സ് വൈകിത്തുടങ്ങിയാൽ, അത് വിദ്യാര്‍ത്ഥികളെ ബാധിക്കും. മതിയായ പരിശീലന ദിനങ്ങൾ കിട്ടിയില്ലെങ്കിലുള്ള പ്രയാസം വേറെയും. ഒപ്പം കെ- ടെറ്റ് ഉൾപ്പെടെയുള്ള അനുബന്ധ യോഗ്യതകൾ നേടാനുള്ള കാലതാമസവും ഉണ്ടാകുമെന്നാണ് വിമര്‍ശനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ