
തിരുവനന്തപുരം: ഒന്നര വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വർക്കല എസ് ആർ മെഡിക്കൽ കോളേജിലെ ഏക എംബിബിഎസ് ബാച്ച് വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇവരെ മറ്റ് മൂന്ന് കോളേജുകളിലായി പുനർവിന്യസിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. 33 പേരെ വീതം തൊടുപുഴ ബിലീവേഴ്സ് ചർച്ച്, കാരക്കോണം സിഎസ്ഐ, വയനാട് ഡിഎം വിംസ് മെഡിക്കൽ കോളേജുകളിലേക്കാണ് മാറ്റിയത്.
2015-16 ൽ പ്രവേശനം നേടിയ ഏക ബാച്ച് വിദ്യാർത്ഥികൾക്ക് ഒന്നര വർഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് തുടർ പഠന അവസരം ലഭിച്ചത്. ഫീസടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്ത് ഈ മാസം 27 ന് മുൻപ് പ്രവേശനം നൽകണം. കോളേജിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ വർക്കല എസ്.ആർ മെഡിക്കൽ കോളേജിന് വിദ്യാർത്ഥി പ്രവേശനത്തിന് പിന്നീട് മെഡിക്കൽ കൗൺസിൽ അനുമതി നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയിലായത്. വിദ്യാർത്ഥികളെ മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam