
കൊച്ചി : കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവർത്തനം അനിവാര്യമെന്ന് സുരേഷ് ഗോപി എംപി. ഇന്ധന സെസ് ഏർപ്പെടുത്തിയപ്പോൾ മാത്രമാണ് സംസ്ഥാനത്ത് തുടർ ഭരണം നൽകിയ ജനങ്ങൾ അപകടം മനസ്സിലാക്കിയത്. മോദി സർക്കാരിന്റെ ഒമ്പതു വർഷങ്ങൾ രാജ്യത്തു കാതലായ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.
ജനങ്ങളുടെ മനസ്ഥിതി മാറ്റുന്നതിനു വേണ്ടി ഒരുപാടു വ്യായാമം ചെയ്യേണ്ടി വരും. മോദിയും അമിത് ഷായും അടക്കമുള്ളവരുടെ പിൻബലത്തിലാണ് കേരളത്തിൽ ബിജെപി മുന്നോട്ടു പോകുന്നത്. ശുദ്ധമായ മതേതരത്വം ഉയർത്തിപ്പിടിക്കേണ്ടത് ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്തരവാദിത്തമാണെന്നും സുരേഷ് ഗോപി കൊച്ചിയിൽ നടക്കുന്ന ബിജെപി ലീഗൽ സെൽ സംസ്ഥാന കൺവെൻഷനിൽ സംസാരിക്കവെ വ്യക്തമാക്കി.
അതേസമയം കേരളത്തെ മുഖ്യധാരയിൽ നിന്ന് അടർത്തിമാറ്റാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രൻ. കേരളം വേറെ രാഷ്ട്രമാണ് എന്ന ചിന്ത വളർത്തുന്ന ശ്രമങ്ങൾ ഇവിടെ നടക്കുന്നുണ്ട്. അതിനുള്ള അണിയറ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കേരളത്തിൽ കടക്കെണി മൂലം കർഷകർ ആത്മഹത്യ ചെയ്യുകയാണ്. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് കടക്കെണിയിലേക്കാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ആർട്ടിക്കിൾ 370 പോലെ ഭരണഘടനയിലെ അനാശാസ്യമായ പല കാര്യങ്ങളും എടുത്തു മാറ്റാനുള്ള ധൈര്യം മോദിസർക്കാർ കാണിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More : കേരളം വേറെ രാഷ്ട്രമെന്ന ചിന്ത വളർത്തുന്നു, മുഖ്യധാരയിൽ നിന്ന് അടർത്തിമാറ്റാനും ശ്രമമെന്ന് കെ സുരേന്ദ്രൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam