മോൻസൻ വിഷയത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്, ചർച്ചകൾ സുധാകരനെ ലക്ഷ്യം വെച്ചെന്ന് വിശദീകരണം

Published : Sep 30, 2021, 05:47 PM ISTUpdated : Sep 30, 2021, 10:02 PM IST
മോൻസൻ വിഷയത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്, ചർച്ചകൾ സുധാകരനെ ലക്ഷ്യം വെച്ചെന്ന് വിശദീകരണം

Synopsis

കെപിസിസി അധ്യക്ഷൻ കെ സുധാകാരനെ മാത്രം ചർച്ചകൾ ലക്ഷ്യം വെക്കുന്നുവെന്നും അതിനാൽ ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ലെന്നുമായിരുന്നു വിശദീകരണം. 

തിരുവനന്തപുരം: പുരാവസ്തു വിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലുമായി (Monson Mavunkal) ബന്ധപ്പെട്ട്  ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് (congress). കെപിസിസി (kpcc)വക്താക്കൾക്ക്  കോൺഗ്രസ് നേതൃത്വം നിർദേശം നൽകി. കെപിസിസി അധ്യക്ഷൻ കെ സുധാകാരനെ മാത്രം ചർച്ചകൾ ലക്ഷ്യം വെക്കുന്നുവെന്നും അതിനാൽ ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ലെന്നുമായിരുന്നു വിശദീകരണം. 

മോൺസൻ മാവുങ്കൽ വിവാദത്തിൽ കെ സുധാകരനെതിരെയും ആരോപണമുയർന്നിരുന്നു. ഇടപാടിൽ പങ്കുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ ഇത് തള്ളിയ സുധാകരൻ, തനിക്ക് മോൻസനെ പരിചയമുണ്ടെങ്കിലും പരാതിക്കാർ ഉന്നയിക്കുന്ന ഇടപാടുകളിലോ മറ്റ് കാര്യങ്ങളിലോ പങ്കില്ലെന്ന നിലപാടിലാണ്. 

അതേ സമയം  സുധാകരനെതിരായ ആരോപണം എൽഡിഎഫും ആയുധമാക്കുന്നു.സുധാകരന്റെ വിശദീകരണമെല്ലാം തള്ളിയ എൽഡിഎഫ് കൂടുതൽ ബന്ധമുണ്ടെങ്കിൽ അതും പുറത്തുവരട്ടെ എന്ന നിലപാടിലാണ്. തട്ടിപ്പുകാരന്റെ അടുക്കൽ ചികിത്സക്ക് പോയ സുധാകരന് ശാസ്ത്രാവബോധം തീരെ ഇല്ലെന്നാണ് വിജയരാഘവന്റെ കുറ്റപ്പെടുത്തൽ പ്രസിഡണ്ടാകാനുള്ള നീക്കം നടക്കുമ്പോൾ തന്നെ സുധാകരന് സൈബർ ലോകത്തെും പുറത്തും പല തരം ഇടപാടുണ്ടെന്ന ആരോപണം പാർട്ടിയിലെ എതിരാളികൾ നേതൃത്വത്തോട് ഉന്നയിച്ചിരുന്നു. മോൻസൻ വിഷയത്തിലും  പാർട്ടിക്കുള്ളിൽ പല നേതാക്കൾക്കും അതൃപ്തിയുണ്ട്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ
1500 പേജുകളുള്ള വിധി; മോതിരം അതിജീവിതയ്ക്ക് നല്‍കാൻ നിർദേശം, 'മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണം'