ശമ്പളവും പെന്‍ഷനും മുടക്കരുത് ,ഡിഎകുടിശ്ശിക തരണം, ഫെബ്രുവരി 4ന് കെഎസ്ആര്‍ടിസിയില്‍ ടിഡിഎഫിന്‍റെ പണിമുടക്ക്

Published : Jan 29, 2025, 03:06 PM ISTUpdated : Jan 29, 2025, 03:08 PM IST
ശമ്പളവും പെന്‍ഷനും  മുടക്കരുത് ,ഡിഎകുടിശ്ശിക തരണം, ഫെബ്രുവരി 4ന്   കെഎസ്ആര്‍ടിസിയില്‍ ടിഡിഎഫിന്‍റെ പണിമുടക്ക്

Synopsis

കഴിഞ്ഞ എട്ടര വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയില്ല

തിരുവനന്തപുരം: ഫെബ്രുവരി 3 അര്‍ദ്ധരാത്രി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് റ്റി.ഡിഎഫ് സംസ്ഥാന പ്രഡിസന്റ് തമ്പാനൂര്‍ രവി മുന്‍ എംഎല്‍എ അറിയിച്ചു.ശമ്പളവും പെന്‍ഷനും എല്ലാമാസവും ഒന്നാം തീയതി കൃത്യമായി വിതരണം ചെയ്യുക,31 ശതമാനം ഡിഎ കുടിശ്ശിക പൂര്‍ണ്ണമായും അനുവദിക്കുക,ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക,ശമ്പളപരിഷ്‌ക്കരണകരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക,കാലാവധി കഴിഞ്ഞ ഹിതപരിശോധന നടത്തുക,ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക,പുതിയ ബസ്സുകള്‍ ഇറക്കുക,മെക്കാനിക്കല്‍ വിഭാഗത്തിനെതിരെയുള്ള പീഡനം അവസാനി പ്പിക്കുക.സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയില്‍ ലയി പ്പിക്കുക,കാറ്റഗറി വ്യത്യാസമില്ലാതെ ഡ്യൂട്ടി സറണ്ടര്‍ അനുവദിക്കുക,എന്‍പിഎസ്,എന്‍ഡിആര്‍ നാളിതുവരെയുള്ള കുടിശിക അടച്ചു തീര്‍ക്കുകയും പിടിക്കുന്ന തുക അതതു മാസം അടയ്ക്കുകയും ചെയ്യുക, 329 കോടിരൂപയാണ് സര്‍ക്കാര് നല്‍കാനുള്ള അരിയേഴ്‌സ്,സ്വകാര്യവത്കരണം അവസാനിപ്പിക്കുക,സ്വിഫ്റ്റിലേയും കെഎസ്.ആര്‍.ടിസിയിലേയും അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

31 ശതമാനമാണ് ഡിഎ കുടിശ്ശിക,മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലും ഇത്രയും കുടിശ്ശികയില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4000ത്തോളം പുതിയ ബസുകള്‍ ഇറക്കിയെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആകെ 101 ബസുമാത്രമാണിറക്കിയത്. കഴിഞ്ഞ എട്ടര വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുടക്കം കൂടാതെയാണ് ശമ്പളവും പെന്‍ഷനും വിതരണം ചെയ്തത്. കെഎസ്ആര്‍ടിസി ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റ്റിഡിഎഫ് സമരത്തിലേക്ക് പോകുന്നത്. അതിനാല്‍ രാഷ്ട്രീയത്തിന് അതീതമായ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്