സ്പെയിനിലും അര്‍ജന്റീനയിലും സ്കൂളുകൾക്ക് അവധിയില്ല, കേരളത്തിലെ മാനദണ്ഡം എന്താണ്, അവധി നൽകിയതിൽ ചോദ്യങ്ങളുമായി എൻടിയു നേതാവ്

Published : Jul 20, 2026, 12:02 AM IST
School Holiday

Synopsis

ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിലെ മാനദണ്ഡങ്ങളെ ദേശീയ അധ്യാപക പരിഷത്ത് നേതാവായ അനൂപ് കുമാർ തെക്കേടത്ത് ചോദ്യം ചെയ്യുന്നു. ഇന്ത്യ പങ്കെടുക്കാത്ത മത്സരത്തിന് അവധി നൽകുമ്പോൾ, മറ്റ് ഗൗരവമായ വിഷയങ്ങളിൽ അവധി നിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ദേശീയ അധ്യാപക പരിഷത്ത് നേതാവും അധ്യാപകനുമായ അനൂപ് കുമാർ തെക്കേടത്ത്. ഫുട്ബോളിനോടുള്ള ജനങ്ങളുടെ ആവേശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാൽ സർക്കാർ തീരുമാനങ്ങളിൽ ഒരേ മാനദണ്ഡം വേണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി ചോദിക്കുന്നതും അതിനുള്ള മറുപടിയും, അതിനുശേഷം കുഞ്ഞാലിക്കുട്ടി സാഹിബിനോട് പറഞ്ഞ സ്വകാര്യം 'ചതിക്കാത്ത മൈക്കിലൂടെ' പുറത്തുവന്നതും കേട്ടവരാണ് കേരളത്തിലെ ജനങ്ങളെന്ന് അനൂപ് കുമാർ തെക്കേടത്ത് ഓർമ്മിപ്പിച്ചു. ലോകകപ്പ് ഫൈനൽ നടക്കുന്ന ദിവസം ലോകചാമ്പ്യന്മാരാകാൻ സാധ്യതയുള്ള സ്പെയിനിലോ അർജന്റീനയിലോ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നുണ്ടോ എന്ന ചോദ്യം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ക്രിക്കറ്റ് ഏകദിന ലോകകപ്പ് നേടിയപ്പോഴും 20:20 ലോകകപ്പ് നേടിയപ്പോഴും സംസ്ഥാനതലത്തിൽ പൊതുവിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ല. രാജ്യത്തിന്റെ സ്വന്തം ടീമിന്റെ ചരിത്രവിജയത്തിന് പോലും ഉണ്ടാകാത്ത തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കനത്ത മഴ, അതിശക്തമായ ചൂട്, പരീക്ഷകൾ, കുട്ടികളുടെ സുരക്ഷ തുടങ്ങിയ ഗൗരവമേറിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി പലതവണ അവധി ആവശ്യപ്പെട്ടിട്ടും അനുവദിക്കാതിരുന്ന അനുഭവങ്ങളാണ് ഉള്ളത്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ, ഇന്ത്യ പങ്കെടുക്കാത്ത ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിനായി സംസ്ഥാനതലത്തിൽ അവധി പ്രഖ്യാപിക്കുന്നത് സ്വാഭാവികമായും ചോദ്യങ്ങൾക്ക് ഇടയാക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫുട്ബോൾ ആവേശം ഏറ്റവും ശക്തമായത് കോഴിക്കോട്, മലപ്പുറം തുടങ്ങിയ ചില ജില്ലകളിലാണെന്നത് യാഥാർഥ്യമാണെങ്കിലും, അതിന്റെ പേരിൽ സംസ്ഥാനമൊട്ടാകെ ഒരേ തീരുമാനം സ്വീകരിക്കുന്നതിന്റെ യുക്തിയും മാനദണ്ഡവും ചർച്ച ചെയ്യപ്പെടേണ്ടതാണ്. പൊതുഭരണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ഥിരതയും നീതിയുക്തമായ തീരുമാനങ്ങളുമാണ്. ഒരു വിഷയത്തിൽ ഒരു മാനദണ്ഡവും മറ്റൊരു വിഷയത്തിൽ മറ്റൊരു മാനദണ്ഡവും സ്വീകരിക്കരുത്. ഇത് ഫുട്ബോളിനെ എതിർക്കുന്ന നിലപാടല്ലെന്നും സർക്കാർ തീരുമാനങ്ങളിൽ ഒരേ മാനദണ്ഡം വേണമെന്ന ജനാധിപത്യപരമായ ആവശ്യമാണെന്നും അനൂപ് കുമാർ തെക്കേടത്ത് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓട്ടിസം ബാധിതനായ 26കാരനെ പട്ടികയ്ക്ക് മ‍ർദ്ദിച്ച് സമീപവാസി, ശരീരമാസകലം പരിക്കേറ്റ് യുവാവ്, പരാതി
മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്ന് ആരോപിച്ച് തൊടുപുഴയിൽ പൊലീസുകാരെ തടഞ്ഞ് ഡിവൈഎഫ്ഐ, ജീപ്പിനുള്ളിൽ ചീട്ടുകെട്ടും മദ്യക്കുപ്പിയും