ഗാനമേളയ്ക്കിടെ പൂരത്തല്ല്, പിന്നില്‍ സിപിഎം ആണെന്ന് ബിജെപിയും ബിജെപിയാണെന്ന് സിപിഎമ്മും, 4പേര്‍ പിടിയിൽ

Published : Mar 05, 2026, 06:30 PM IST
temple festival clash four arrested

Synopsis

വടക്കേക്കാട് ഞമനേങ്ങാട് കോടത്തൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു

തൃശൂര്‍: വടക്കേക്കാട് ഞമനേങ്ങാട് കോടത്തൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു. അജീഷ് (32), ജിതിന്‍ (28), രാഖില്‍ (21), സായൂജ് (21) എന്നിവരെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ. എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിയോടെ ഞമനേങ്ങാട് കോടത്തൂര്‍ ക്ഷേത്രത്തിലെ ഗാനമേളക്കിടയാണ് കേസിനാസ്പദമായ സംഭവം. സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരായ കടങ്ങോട്ടയില്‍ ദിലീഷ് (42), ഉപ്പത്തില്‍ അഭിനവ് (24) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.

തലയ്ക്കും കാലിനും പരുക്കേറ്റ ദിലീഷ് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അക്രമത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തിനുശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പാവറട്ടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മൊബൈല്‍ ലെക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പാവറട്ടി ചിറക്കലില്‍ പ്രതികളുണ്ടെന്ന് മനസിലാക്കുകയും തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്.എച്ച്.ഒയ്ക്ക് പുറമെ എസ്.ഐ കെ.പി മന്‍സൂര്‍, സി.പി.ഒമാരായ പ്രദീപ്, റേഷന്‍, റെജിന്‍, ബൈജു എന്നിവരും ഉണ്ടായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സൈക്യാട്രി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയുടെ സണ്‍ഷെയ്ഡില്‍ കയറി, പിന്നാലെ ബോധം പോയി; സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന
സിപിഎം സംസ്ഥാന സമിതിയിലും 'ശ്യാമള' വിവാദം, ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചതെങ്ങനെയന്ന് എംവി ഗോവിന്ദൻ, സോഷ്യൽ മീഡിയ വിമർശനം ചൂണ്ടിക്കാട്ടിയവർക്ക് മറുപടി