'പ്രതീതിയെന്താ പെട്ടിക്കട, ലോട്ടറി, ബീവറേജ്, പക്ഷേ സത്യമതല്ല, ഐ ഫോൺ പുറത്തിറങ്ങും മുമ്പ് ടെസ്റ്റ് ചെയ്യണമെങ്കിൽ കേരളത്തിലെ ടെക്നോളജി വേണം'

Published : Jan 28, 2026, 02:12 PM IST
P Rajeev

Synopsis

കേരളം ബിവറേജ് ക്യൂകളും ലോട്ടറിക്കടകളും മാത്രമല്ല, മറിച്ച് വൻകിട വ്യവസായങ്ങളുടെ കേന്ദ്രമാണെന്ന് മന്ത്രി പി. രാജീവ്. ആപ്പിൾ ഫോണുകൾ വിപണിയിലിറങ്ങും മുമ്പ് ടെസ്റ്റ് ചെയ്യുന്നത് കേരളത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. 

തിരുവനന്തപുരം: കേരളത്തിൽ വൻകിട വ്യവസായങ്ങൾ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി പി. രാജീവ്. എന്നാൽ നമ്മൾ എന്നും കാണുന്നത് ബിവറേജിലെ ക്യൂവും ലോട്ടറി വിവാദങ്ങളും പെട്ടിക്കടകളുമാണെന്നും അതാണ് പ്രതീതിയെന്നും അദ്ദേഹം പറഞ്ഞു. ആപ്പിൾ ഫോണുകൾ മാർക്കറ്റിൽ ഇറങ്ങുന്നതിന് മുൻപ് അത് ടെസ്റ്റ് ചെയ്യണമെങ്കിൽ കേരളത്തിലെ 'എസ്എഫ് ടെക്നോളജി'യുടെ സംവിധാനം വേണമെന്നും ലോകത്തെ പ്രമുഖമായ ജി.ഇ (GE) കമ്പനിയുടെ എംആർഐ സ്കാനിങ് മെഷീനുകൾ നിർമ്മിക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമ്മാണ കമ്പനിയും, ഏഷ്യയിലെ ഒന്നാമത്തെ ആർട്ടിഫിഷ്യൽ ടീത്ത് (കൃത്രിമ പല്ല്) നിർമ്മാണ കമ്പനിയും പ്രവർത്തിക്കുന്നത് കേരളത്തിലാണ്. ഇന്ത്യയിലെ മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രിയുടെ 24 ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കെഎസ്ആർടിസി ബസിന്റെ ചില്ല് ഉടഞ്ഞാൽ വലിയ വാർത്തയാകും. എന്നാൽ ലോകോത്തര കമ്പനികൾ ക്യൂ നിന്ന് കേരളത്തിലേക്ക് വരുന്നത് നമ്മൾ അറിയുന്നില്ല. ലോകത്ത് ഏറ്റവും കൂടുതൽ ജിസിസികൾ (Global Capability Centers) നിർമ്മിക്കുന്ന കമ്പനി കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും എത്തുകയാണെന്നും മന്ത്രി പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വിഡി സതീശന്‍റെ വാക്കും പ്രവര്‍ത്തിയും രണ്ട്, സമുദായ നിഷേധ പരാമര്‍ശങ്ങളോടാണ് എതിര്‍പ്പ്'; വീണ്ടും വിമര്‍ശനവുമായി ജി സുകുമാരൻ നായര്‍
142 തവണ നിയമം ലംഘിച്ച ടിപ്പർ ലോറി, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; റോങ് സൈഡ് ഡ്രൈവിങിൽ കർശന നടപടി