വയനാട്, കാസർകോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ കുറവുകളുണ്ട്, പരിഹരിക്കാൻ ശ്രമം നടക്കുന്നു-മന്ത്രി വീണ ജോർജ്

Published : Jan 17, 2023, 11:43 AM ISTUpdated : Jan 17, 2023, 11:48 AM IST
വയനാട്, കാസർകോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ കുറവുകളുണ്ട്, പരിഹരിക്കാൻ ശ്രമം നടക്കുന്നു-മന്ത്രി വീണ ജോർജ്

Synopsis

കിഫ്ബിയിൽ നിന്ന് 160 കോടി രൂപ കാസർകോട് മെഡിക്കൽ കോളജ് ആശുപത്രി നിർമാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു

പത്തനംതിട്ട: വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും കാസ‍‍ർകോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പരിമിതികളേറെയുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണ ജോ‍ർജ്. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജ് ആക്കി മാറ്റിയതാണ്. അവിടെ ഇപ്പോഴും ആരോഗ്യവകുപ്പിലേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ട‍ർമാർ ഉണ്ട്. കൂടുതൽ ഡോക്ട‍ർമാരെ നിയമിക്കേണ്ടതുണ്ട്. അതിനായി തസ്തിക സൃഷ്ടിക്കണം. എന്നാൽ കാത്ത് ലാബ് അടക്കം സജ്ജീകരിച്ച് വിദ​ഗ്ധ ചികിൽസ ഉറപ്പാക്കുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു

കാസ‍ർകോട് മെഡിക്കൽ കോളജിൽ നിർമാണം നിലച്ച അവസ്ഥയായിരുന്നു. കരാറുകാരന് പണം കൊടുക്കാനുണ്ടായിരുന്നു.യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പണം കൊടുക്കാത്ത അവസ്ഥ ഉണ്ടായത്. ഇപ്പോൾ മൂന്നര കോടി രൂപ കൊടുക്കാനുള്ള നടപടി പൂർത്തിയായി.ടെണ്ട‍‍ർ നടപടികളും തുടങ്ങി . മാത്രവുമല്ല കിഫ്ബിയിൽ നിന്ന് 160 കോടി രൂപ ആശുപത്രി നിർമാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. എൻഡോസൾഫാൻ ഇരകൾ ഉള്ള ജില്ലയിൽ നേരത്തെ ഒരു ന്യൂറോളജിസ്റ്റ് പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ആരോ​ഗ്യവകുപ്പിൽ നിന്ന് 2പേരെ നിയമിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഒരു ന്യൂറോളജിസ്റ്റിനെ വർക്കിങ് അറേഞ്ച്മെന്റിലും അവിടെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വീണ ജോ‍ർജ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോടിയേരി പറഞ്ഞ വാക്ക് പാലിക്കണം, എൽഡിഎഫിൽ സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കി ആർജെഡി; '6 സീറ്റ് ആവശ്യത്തിൽ പിന്നോട്ടില്ല, നീതി വേണം'
ഡോ. വന്ദന ദാസ് കൊലക്കേസ്: വിസ്തരിച്ചത് 70ലധികം സാക്ഷികളെ, 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കി; അന്തിമവാദം പൂർത്തിയായി, വിധി മാർച്ച് 17 ന്