
നിലമ്പൂർ: അനന്തുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തനിക്ക് ഷോക്കേറ്റതെന്ന് മലപ്പുറം വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ യദുകൃഷ്ണൻ. തോട്ടിൽ കുറുകെ കമ്പിയിട്ടിരുന്നു. ഷോക്കേറ്റ അനന്തു ശബ്ദമുണ്ടാക്കിയപ്പോഴാണ് താൻ രക്ഷിക്കാൻ ശ്രമിച്ചത്. പിന്നെ തനിക്കൊന്നും ഓർമയില്ല. മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായതെന്നും യദുകൃഷ്ണൻ പറഞ്ഞു. മൊത്തം അഞ്ചുപേരാണ് മീൻപിടിക്കാൻ പോയതെന്നും യദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവാണ് (ജിത്തു-15) മരിച്ചത്. നാല് പേർക്ക് പരുക്കേറ്റു. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലയും ഗുരുതരമാണ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വഴിക്കടവ് വെള്ളക്കെട്ട് എന്ന സ്ഥലത്താണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം. നാല് പേർക്കും ഷോക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് പാലാടുള്ള സ്വകാര്യ ആശുപത്രിയിൽ ചി കിത്സയിലുള്ളത്. സ്ഥലത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam