സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍

Published : Dec 09, 2025, 09:38 PM IST
Theft case accused Sanoop

Synopsis

ട്രെയിൻ യാത്രക്കാരിയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന പ്രതി ആറ് വർഷത്തിന് ശേഷം പിടിയിൽ. ഷൊർണൂരിൽ നടന്ന മോഷണത്തിലാണ് ചെറുതുരുത്തി സ്വദേശി സനൂപ് പിടിയിലായത്

പാലക്കാട്: ട്രെയിൻ യാത്രക്കാരിയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന പ്രതി ആറ് വർഷത്തിന് ശേഷം പിടിയിൽ. ഷൊർണൂരിൽ നടന്ന മോഷണത്തിലാണ് ചെറുതുരുത്തി സ്വദേശി സനൂപ് പിടിയിലായത്. റിമാൻഡിലിരിക്കെ ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെയാണ് റെയിൽവേ പൊലീസ് വീണ്ടും പിടികൂടിയത്. 2019 ഫെബ്രുവരി 20 ന് മലബാർ എക്സ്പ്രസിലായിരുന്നു സംഭവം. ഷൊർണൂരിൽ നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന കല്ലായി സ്വദേശിയുടെ ബാഗാണ് സനൂപ് മോഷ്ടിച്ചത്.

മൊബൈൽ ഫോണും സ്വർണാഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ അന്നു തന്നെ റെയിൽവേ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ നൽകും മുമ്പെ പ്രതി ജാമ്യമെടുത്ത് മുങ്ങി. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതെയും വീട്ടുകാരുമായി ബന്ധപ്പെടാതെയും ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ നിന്നാണ് സനൂപിനെ പിടികൂടിയത്. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കളവു കേസുകളും നിലവിലുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം
ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത