തോട്ടപ്പള്ളിയിലെ കൊലപാതകം;അബൂബക്കർ മാത്രമാണ് കൊലയാളിയെന്ന് ആദ്യ റിമാൻഡ് റിപ്പോർട്ട്, പൊലീസിന് ഗുരുതര വീഴ്ച

Published : Aug 25, 2025, 01:13 PM IST
thottappally murder

Synopsis

തോട്ടപ്പള്ളി കൊലപാതകകേസുമായി ബന്ധപ്പെട്ട് പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വിവരം. ആദ്യ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ആലപ്പുഴ: തോട്ടപ്പള്ളി കൊലപാതകകേസുമായി ബന്ധപ്പെട്ട് പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വിവരം. ആദ്യ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അബൂബക്കർ മാത്രമാണ് കൊലയാളിയെന്നാൺണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. അബൂബക്കർ ക്രൂരമായ കുറ്റകൃത്യം ചെയ്തുവെന്നും കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലാണ് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. മുളക് പൊടി വിതറിയതും വൈദ്യുതി ബന്ധം വിച്ഛേദിച്ചതും എല്ലാം അബൂബക്കറാണെന്നും ഇതിൽ പറയുന്നു. മറ്റൊരു പ്രതിക്കുള്ള സാധ്യതയോ സൂചനയോ റിമാന്റ് റിപ്പോർട്ടിൽ ഇല്ല. എല്ലാം ചെയ്തത് അബൂബക്കർ എന്നാണ് റിമാൻഡ് റിപ്പോർട്ട്. കൊലപാതകം നടത്തിയത് മറ്റൊരാളായിരിക്കെയാണ് ആദ്യം അറസ്റ്റിലായ ആളുടെ മുകളിൽ മുഴുവൻ കുറ്റവും ചുമത്തിയുള്ള റിമാന്റ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

അബൂബക്കറിനെതിരെ ചുമത്തിയ കൊലപാതകകുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പോലിസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. എന്നാൽ വീട്ടിൽ അതിക്രമിച്ചു കയറി, പീഡനം എന്നീ വകുപ്പുകൾ ഒഴിവാക്കില്ല. സൈനുലാബ്ദീൻ, ഭാര്യ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ആദ്യം അറസ്റ്റിലായ അബൂബക്കറിനെ മൂന്നാം പ്രതിയാക്കും.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊടുവള്ളിയിൽ വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം
ഷഹനാസിനെ ഇപ്പോഴും പങ്കാളിയുടെ വീട്ടുകാർ പ്രിയ എന്നാണ് വിളിക്കുന്നത്, 'തീയിൽ കുരുത്തവൾ‍', ആരോപണങ്ങളിൽ പിന്തുണയുമായി കുക്കു ദേവകി