നെട്ടയത്തെ സംഘർഷം: വട്ടിയൂർക്കാവിൽ ആശങ്ക; ഡിവൈഎഫ്ഐ നേതാവിൻ്റെ വീടിന് മുന്നിൽ പുലർച്ചെ മാരകായുധങ്ങളുമായി അക്രമി സംഘമെത്തി

Published : Apr 20, 2026, 02:36 AM ISTUpdated : Apr 20, 2026, 02:44 AM IST
Attack

Synopsis

തിരുവനന്തപുരം നെട്ടയത്തെ ബിജെപി-സിപിഎം സംഘർഷത്തിന് പിന്നാലെ വട്ടിയൂർക്കാവിൽ വീണ്ടും സംഘർഷാവസ്ഥ. പുലർച്ചെ ഡിവൈഎഫ്ഐ മേഖല ട്രഷററുടെ വീടിന് നേരെ മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമണ ശ്രമം നടത്തി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയത്തെ ബിജെപി-സിപിഎം-പൊലീസ് സംഘർഷത്തിന് പിന്നാലെ വട്ടിയൂർക്കാവിൽ സമാധാന അന്തരീക്ഷത്തിന് വെല്ലുവിളി. രാത്രി നടന്ന സംഘർഷത്തിനും പ്രതിഷേധത്തിനും ശേഷം പുലർച്ചെ ഒന്നരയോടെ നെട്ടയം ഡിവൈഎഫ്ഐ മേഖല ട്രഷറുടെ വീടിന് നേരെ അജ്ഞാത സംഘത്തിൻ്റെ അക്രമണ ശ്രമമുണ്ടായി. രണ്ട് ബൈക്കിലായെത്തിയ മൂന്നംഗ സംഘം വീടിന് മുന്നിൽ വന്ന് ഗേറ്റിൽ തട്ടി. ഇവരുടെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നെട്ടയം മലമുകളിലെ സംഘർഷത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചിരുന്നു.

ഒരാൾ നഗ്നത പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. നെട്ടയം മലമുകളിലുള്ള ഒരു ബി ജെ പി പ്രവർത്തകന്‍റെ ഭാര്യ രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസിന് പരാതി നൽകിയിരുന്നു. പിന്നാലെ ഇവരുടെ ഭർത്താവായ ബി ജെ പി പ്രവർത്തകനെ നാട്ടുകാരും സി പി എം പ്രവർത്തകരും ചേർന്ന് തടഞ്ഞുവെച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകരും സംഘടിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തർക്കം രൂക്ഷമായി തുടർന്നു. സി പി എമ്മിന് അനുകൂലമായാണ് പൊലീസ് സംസാരിക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ഇതിനിടയിൽ കല്ലേറും കമ്പ് എറിയലും നടന്നതോടെ സ്ഥിതി നിയന്ത്രണാതീതമായി. ഒരു പൊലീസുകാരന്‍റെ തലപൊട്ടി പരിക്കേറ്റതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് നടത്തി. പ്രവർത്തകർ ചിതറിയോടിയതോടെ സംഘർഷാവസ്ഥക്ക് ശമനമുണ്ടായി. പിന്നീട് ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

എന്നാൽ മലമുകളിലേത് രാഷ്ട്രീയ സംഘർഷമല്ലെന്നാണ് സിപിഎം പറയുന്നത്. ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കമാണെന്നും ബിജെപി പ്രവർത്തകർ സംഘടിച്ച് അക്രമം അഴിച്ചുവിട്ടുവെന്നുമാണ് സിപിഎം ആരോപണം. തലയ്ക്ക് പരിക്കേറ്റ പൊലീസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാല് പ്രവർത്തകർക്ക് പരിക്കേറ്റെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; തൂക്കുപാലത്തിന് സമീപം വ്യാപാരിക്ക് ദാരുണാന്ത്യം
ബിജെപി-സിപിഎം സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലായി, നെട്ടയം മലമുകളിൽ ലാത്തിചാർജ്ജ്; വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്