
വയനാട്: വയനാട് കൊളവള്ളിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ കർണാടക ബന്ദിപ്പൂർ വനത്തിലേക്ക് തുരത്തി. കർണാടക അതിർത്തിയിലെ പാറ കവലയിൽ വെച്ച് കടുവയെ മയക്കുവെടി വെച്ചെങ്കിലും മയങ്ങാതായേതോടെ ഓടിച്ച് കന്നാരം പുഴ കടത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാറ കവലയിലെ ആളില്ലാത്ത വീട്ടിൽ കടുവയെ കണ്ടത്. തൊട്ടടുത്ത വയലിലേക്ക് മാറിയതോടെ വനപാലകർ ആകാശനിരീക്ഷണം നടത്തി മയക്കുവെടി വയ്ക്കാനുള്ള സാഹചര്യമൊരുക്കി.
മയക്കുവെടി വെച്ചെങ്കിലും കടുവ മയങ്ങിയില്ല. ഇതിനിടെ കടുവയുടെ അക്രമത്തിൽ വനം വാച്ചർക്ക് പരിക്കേറ്റു. പുൽപ്പള്ളി ഫോറസ്റ്റ് ഓഫീസിലെ വാച്ചർ വിജേഷിന് ആണ് പരിക്കേറ്റത്. കയ്യിൽ ഗുരുതര പരിക്കേറ്റതിനാൽ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കടുവയെ വീണ്ടും മയക്കു വെടി വെക്കാൻ ശ്രമിച്ചെങ്കിലും അതും പാളി. കർണാടക ബന്ദിപ്പൂർ കടുവാ സഘേതം ലക്ഷ്യമാക്കി നീങ്ങിയതോടെ വനപാലകർ ഓടിച്ച് കന്നാരം പുഴ കടത്തി. കടുവയ്ക്ക് പരിക്കേറ്റിട്ടുണ്ട് എന്ന വയനാട് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രബാബു പറഞ്ഞു. പരിക്കുണ്ടെന്ന കാര്യം ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വനപാലകരെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam