എം വി ​ഗോവിന്ദൻ ഉപജാപക സംഘത്തിന്റെ തടവിൽ; ഭാര്യയെ പിൻഗാമിയാക്കുന്നത് പലതും മറയ്ക്കാൻ വേണ്ടിയെന്ന് ടി കെ ഗോവിന്ദൻ

Published : Mar 25, 2026, 07:16 AM IST
TK Govindan

Synopsis

എം വി ​ഗോവിന്ദൻ ഉപജാപക സംഘത്തിന്റെ തടവിലെന്ന് പാർട്ടി വിട്ട ടി കെ ഗോവിന്ദൻ. സിപിഎം തന്റെ കുടുംബം തകർക്കാൻ ശ്രമിച്ചെന്നും എം വി ​ഗോവിന്ദൻ ഭാര്യയെ പിൻഗാമിയാക്കുന്നത് പലതും മറയ്ക്കാൻ വേണ്ടിയെന്നും ടി കെ ഗോവിന്ദൻ ആരോപിച്ചു

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉപജാപക സംഘത്തിന്റെ തടവിലെന്ന് പാർട്ടി വിട്ട ടി കെ ഗോവിന്ദൻ. സിപിഎം തന്റെ കുടുംബം തകർക്കാൻ ശ്രമിച്ചെന്നും എം വി ​ഗോവിന്ദൻ ഭാര്യയെ പിൻഗാമിയാക്കുന്നത് പലതും മറയ്ക്കാൻ വേണ്ടിയെന്നും ടി കെ ഗോവിന്ദൻ ആരോപിച്ചു. തളിപ്പറമ്പിൽ ജയിച്ചാലും തോറ്റാലും പാർട്ടിയെ തിരുത്തിക്കാനുള്ള പോരാട്ടം തുടരുമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഡിറ്റ‍ർ പി ജി സുരേഷ് കുമാറിന് നൽകിയ അഭിമുഖത്തിൽ ഗോവിന്ദൻ പറഞ്ഞു.

എം വി ഗോവിന്ദൻ ഉപജാപകസംഘത്തിൻറെ തടവിലാണെന്നും സിപിഎം തൻ്റെ കുടുംബം തകർക്കാൻ ശ്രമിക്കുന്നുവെന്നും തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ. അതിൽ പ്രതിഷേധിച്ചാണ് ഏരിയ കമ്മിറ്റിയംഗമായ ഭാര്യ തനിക്കായി പരസ്യമായി രംഗത്തിറങ്ങിയത്. പിണറായി ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നെങ്കിൽ പി കെ ശ്യാമള സ്ഥാനാർത്ഥിയാകില്ലായിരുന്നു. പിണറായിക്കുണ്ടായ ദൗർബല്യത്തിൻ്റെ കാരണം മനസ്സിലാകുന്നില്ല. പാർട്ടി മെഷിനറി പൂ‍ർണമായും തളിപ്പറമ്പിൽ കേന്ദ്രീകരിക്കുന്നു. പലതും മറയ്ക്കാനുള്ളതിനാലാണ് എം വി ഗോവിന്ദൻ ഭാര്യയെ പിൻഗാമിയാക്കുന്നത്. ഇതിൻ്റെ തെളിവുകൾ വൈകാതെ പുറത്ത് വിടുമെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. പാ‍ട്ടിയെ തിരുത്തിക്കാനുള്ള പോരാട്ടം തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും തുടരുമെന്നും കോണ്‍ഗ്രസിൽ അംഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് യുഡിഎഫ് -ബിജെപി ഡീൽ നടന്നെന്ന് കെ ബി ഗണേഷ് കുമാർ, കണക്കുകൾ നിരത്തി ഫേസ്ബുക്ക് പോസ്റ്റ്
അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് അറസ്റ്റിൽ, പിടിയിലായത് ദില്ലി ഉത്തർപ്രദേശ് അതിർത്തിയിൽ നിന്ന്