തെരത്തെടുപ്പ് തോല്‍വിയുടെ പേരിൽ ആരേയും ബലിയാടാക്കുന്നതല്ല പാർട്ടി നയം,തിരുത്തേണ്ടവ തിരുത്തും; ടിഎന്‍പ്രതാപന്‍

Published : Jul 18, 2024, 10:26 AM ISTUpdated : Jul 18, 2024, 10:27 AM IST
തെരത്തെടുപ്പ് തോല്‍വിയുടെ  പേരിൽ ആരേയും ബലിയാടാക്കുന്നതല്ല പാർട്ടി നയം,തിരുത്തേണ്ടവ തിരുത്തും; ടിഎന്‍പ്രതാപന്‍

Synopsis

കെ. മുരളീധരൻ കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവാണ്.  അദ്ദേഹത്തെ മാറ്റി നിർത്തികൊണ്ട് ഒരു പ്രവർത്തനത്തിനും കെപിസിസി മുതിരില്ല.  

തൃശ്ശൂര്‍;  സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്സികൂട്ടീവിൽ കെ. മുരളീധരനെതിരെ രൂക്ഷവിമർശനം നടന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്  കെപിസിസി വർക്കിങ് പ്രസിഡണ്ട്  ടിഎന്‍പ്രതാപന്‍ പറഞ്ഞു.ക്യാമ്പ് എക്സിക്കൂട്ടീവിൻ്റെ ഒരു ചർച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രധിനിധികളും വിമർശനം നടത്തിയിട്ടില്ല. ക്യാമ്പ് പ്രധിനിധികൾ അല്ലാത്ത പാർട്ടി ശത്രുക്കൾ മനപൂർവ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതിനെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി..

കെ. മുരളീധരൻ കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവാണ്. അദ്ദേഹത്തിൻ്റെ നേതൃത്വം പാർട്ടി ഇനിയും ആഗ്രഹിക്കുന്നു. അദ്ദേഹത്തെ മാറ്റി നിർത്തികൊണ്ട് ഒരു പ്രവർത്തനത്തിനും KPCC മുതിരില്ല.തെരത്തെടുപ്പ് പരാജയത്തിന്റെ പേരിൽ ആരേയും ബലിയാടാക്കുന്നതല്ല പാർട്ടി നയം. സത്യസന്ധമായ വിലയിരുത്തലുകൾ നടത്തി തിരുത്തേണ്ടവ തിരുത്തിയും പോരായ്മകൾ പരിഹരിച്ചും എല്ലാവരേയും വിശ്വാസത്തിലെടുത്തും  അടുത്ത വിജയങ്ങൾക്കായി പാർട്ടിയെ കൂടുതൽ സജ്ഞമാക്കുകയാണ് KPCCയുടെ ലക്ഷ്യം. ഇതിനായി ഒറ്റകെട്ടായി മുന്നോട്ട് പോവുന്ന സന്ദർഭത്തിൽ പാർട്ടിയെ മോശപ്പെടുത്താൽ പാർട്ടി ശത്രുക്കളുടെ ഏജന്റുമാരായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തും.

കോൺഗ്രസ്സിനേയും പ്രത്യേകിച്ച് തന്നെയും വ്യക്തിപരമായി ദ്രോഹിക്കുന്നതിന് വേണ്ടി കുറേ നാളുകളായി മനപൂർവ്വം വാർത്തകൾ സൃഷ്ടിക്കുകയാണ്. ഇതിനെതിരെ സംഘടനക്ക് അകത്ത് പരാതി നൽകുന്നതോടൊപ്പം നിയമനടപടികളും സ്വീകരിക്ക്കുമെന്നും അദ്ദേഹം അറിയിച്ചു

 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K