തല്ലുന്ന ചേട്ടന്മാരെ വേണ്ട; അനാഥാലയത്തിൽ നിന്ന് മതിൽ ചാടിയ കുട്ടികൾ ഇനി പുതിയ സ്കൂളിലേക്ക്

Published : Jun 10, 2019, 07:45 AM IST
തല്ലുന്ന ചേട്ടന്മാരെ വേണ്ട; അനാഥാലയത്തിൽ നിന്ന് മതിൽ ചാടിയ കുട്ടികൾ ഇനി പുതിയ സ്കൂളിലേക്ക്

Synopsis

രക്ഷിതാക്കളുമായി സംസാരിച്ച ശേഷം ജില്ലാ ശിശുക്ഷേമ സമിതിയാണ് കുട്ടികളെ പുതിയ സ്കൂളിലേക്ക് മാറ്റിയത്

തൃശൂർ: തൃശൂർ മേലൂരിൽ മരിയ പാലന സൊസൈറ്റിയിൽ നിന്നും പുറത്തുപോയ ആദിവാസി വിഭാഗത്തിലെ കുട്ടികളെ വാഴച്ചാലിലെ പ്രീമെട്രിക് ഹോസ്റ്റലിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ഇനി ഇവിടുത്തെ സർക്കാർ എൽപി സ്ക്കൂളിൽ പഠിക്കും. രക്ഷിതാക്കളുമായി സംസാരിച്ച ശേഷം ജില്ലാ ശിശുക്ഷേമ സമിതിയാണ് കുട്ടികളെ പുതിയ സ്കൂളിലേക്ക് മാറ്റിയത്.

മുതിർന്ന കുട്ടികൾ മർദ്ദിച്ചുവെന്നാരോപിച്ചാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട 6 കുട്ടികൾ മരിയ പാലന സൊസൈറ്റിയിൽ നിന്നും പുറത്തുപോയത്. പ്രദേശവാസിയായ മഞ്ജേഷ് ഇടപെട്ടതോടെയാണ് ഇവരെ അധികൃതർ രക്ഷപ്പെടുത്തിയത്.

രക്ഷിതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാണ് കുട്ടികളെ വാഴച്ചാലിലെ പ്രീമെട്രിക് ഹോസ്റ്റലിൽ പ്രവേശിപ്പിച്ചത്. സർക്കാർ എൽപി സ്ക്കൂളിൽ അവർ പഠനം തുടരും. കുട്ടികൾ രാത്രി പുറത്തു പോയസംഭവത്തിൽ മരിയ പാലന സൊസൈറ്റിയിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.

ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളെ ചേർക്കുമ്പോൾ പാലിക്കേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് രേഖാമൂലം വ്യക്തമാക്കാനും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. സംഭവത്തിൽ കൊരട്ടി പൊലീസും മരിയ പാലന സൊസൈറ്റിക്കെതിരെ കേസെടുത്തിട്ടുണ്ട്. 

കാവലായി വാർഡൻ ഒപ്പമുണ്ടായിരുന്നങ്കിലും വാതിൽ പൂട്ടാതിരുന്നതോടെയാണ് കുട്ടികൾ പുറത്തേക്ക് പോയത്. കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ നിയമപരമായ കാര്യങ്ങൾ പാലിക്കാതെ അലംഭാവം വരുത്തിയതിനാണ് പൊലീസ് കേസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി