തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ; 'ജനങ്ങൾ യുഡിഎഫിനെ ഭരണമേൽപ്പിച്ചിട്ടില്ല, ക്രിയാത്‌മക പ്രതിപക്ഷമാകും'

Published : Dec 19, 2025, 08:11 PM IST
K Muraleedharan

Synopsis

ശബരിമലയിലെ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഭയന്ന് സത്യസന്ധമായ അന്വേഷണം നടക്കില്ലെന്ന് കെ മുരളീധരൻ ആരോപിച്ചു. തിരുവനന്തപുരത്ത് ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും എൽ.ഡി.എഫിന് ബദൽ യു.ഡി.എഫ് മാത്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ശബരിമലയിലെ വിവാദ സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ എസ്.ഐ.ടിക്ക് പരിമിതികളുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഉദ്യോഗസ്ഥർ സത്യസന്ധമായി അന്വേഷിച്ചാൽ അവരുടെ ഭാവി അവതാളത്തിലാകുമെന്നും മുഖ്യമന്ത്രിയുടെ കോപത്തിന് അവർ ഇരയാകുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഇ.ഡി അന്വേഷണം നടക്കുന്നുണ്ടെങ്കിൽ അത് കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണം. ഒരു അന്വേഷണ ഏജൻസിയോടും തനിക്ക് വ്യക്തിപരമായ വിരോധമില്ല. മടിയിൽ കനം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് പേടിക്കുന്നത് എന്ന ചോദ്യം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ചോദിച്ച അദ്ദേഹം പത്മകുമാർ പാർട്ടിക്ക് വേണ്ടി തെറ്റ് ചെയ്ത വ്യക്തിയാണെന്നും പറഞ്ഞു.

പാരഡി പാട്ടുകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻപ് കെ. കരുണാകരനെതിരെ പോലും നിരവധി പാട്ടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അദ്ദേഹം അത് ആസ്വദിക്കുകയാണ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു. ഇന്നത്തെ ഭരണാധികാരികൾക്ക് അത്തരമൊരു സഹിഷ്ണുത കാണിക്കാൻ സാധിക്കുന്നില്ല എന്നത് ഖേദകരമാണെന്നും അദ്ദേഹം പരിഹസിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി അട്ടിമറിക്കാൻ യു.ഡി.എഫ് ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ യു.ഡി.എഫിനെ ഭരണം ഏൽപ്പിച്ചിട്ടില്ല, അതിനാൽ ക്രിയാത്മകമായ പ്രതിപക്ഷമായി നിലകൊള്ളാനാണ് തീരുമാനം. സുരേഷ് ഗോപി എം.പി ആയതുകൊണ്ടാണ് തൃശ്ശൂരിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ഉണ്ടായത്. ആറ് മാസം കഴിയുമ്പോൾ ജനങ്ങൾ ബി.ജെ.പിയെ തിരിച്ചറിയുമെന്നും എൽ.ഡി.എഫിന് ഏക ബദൽ യു.ഡി.എഫ് മാത്രമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐഎഫ്എഫ്കെ; സമഗ്ര കവറേജിനുള്ള പ്രത്യേക പരാമർശം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്, പ്രദീപ് പാലവിളാകം മികച്ച ക്യാമറാമാൻ
മികച്ച പാരഡി ഗാനത്തിന് കുഞ്ചൻ നമ്പ്യാര്‍ പുരസ്കാരവുമായി സംസ്കാര സാഹിതി; 'ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരായ പ്രതിരോധം'