പൂപ്പാറ കൂട്ടബലാത്സംഗക്കേസിൽ രണ്ട് പേര്‍ കൂടി അറസ്റ്റിൽ

Published : Jun 04, 2022, 04:43 PM IST
പൂപ്പാറ കൂട്ടബലാത്സംഗക്കേസിൽ രണ്ട് പേര്‍ കൂടി അറസ്റ്റിൽ

Synopsis

പൂപ്പാറയിൽ കൂട്ട ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി മുമ്പും പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 

പൂപ്പാറ: ഇടുക്കിയിലെ പൂപ്പാറ കൂട്ട ബലാൽസംഗക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ (Pooppara Gang rape Case). പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശി മഹേഷ് കുമാർ യാദവ്, ഖേം സിംഗ് എന്നിവരെയാണ് രാജാക്കാട് പോലീസ് അറസ്റ്റ് ചെയതത്. സംഭവത്തിൽ പൂപ്പാറ സ്വദേശികളായ ആറു പേരെ മുൻപ് അറസ്റ് ചെയ്തിരുന്നു. 

പൂപ്പാറയിൽ കൂട്ട ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി മുമ്പും പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതാരാണെന്ന് പെൺകുട്ടി മൊഴി നൽകിയില്ല. തുടർന്ന് ശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് ചൈൽഡ് ലൈൻ നൽകിയ കൗൺസിലിംഗിലാണ് സുഹൃത്തുക്കളായ മഹേഷ് കുമാർ യാദവും, ഖേം സിംഗും പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്. 

മഹേഷ് കുമാർ യാദവ് ഇയാളുടെ പൂപ്പാറയിലെ മുറിയിൽ വച്ചും ഖേം സിങ്ങ് പൂപ്പാറയിൽ വച്ചുമാണ് പീഡിപ്പിച്ചത്. ഇതനു ശേഷമാണ് പൂപ്പാറ സ്വദേശികളായ ആറംഗ സംഘം പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം നടത്തിയത്. മുമ്പ് പീഡിപ്പവരെ കണ്ടെത്താൻ മൂന്നു പേരുടെയും മൊബൈൽ ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരുന്നു.

മെയ് 29 നാണ് പൂപ്പാറയിലെ തേയില തോട്ടത്തിൽ വെച്ച് അന്യ സംസ്ഥാന കാരിയായ 15 കാരി കൂട്ടബലാത്‌സംഗത്തിന് ഇരയായത്. കേസിൽ ആറു പേർ അറസ്റ്റിലായിരുന്നു. സംഭവത്തിൽ പൂപ്പാറ സ്വദേശികളായ സുഗന്ത്, ശ്യം, ശിവ, അരവിന്ദ് കുമാർ, എന്നിവരും കൗമാരക്കാരായ രണ്ടു പേരുമാണ് പിടിയിലായത്. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർക്ക് ജാമ്യം ലഭിച്ചു. ഇന്ന് അറസ്റ്റിലായ രണ്ടുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV
click me!

Recommended Stories

സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ
'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി