'അമ്പലപ്പുഴയിൽ യുഡിഎഫ്-ബിജെപി ഡീൽ'; ജി സുധാകരന്‍റെ പ്രസ്താവന അതിന് തെളിവാണെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം

Published : Mar 25, 2026, 08:09 PM ISTUpdated : Mar 25, 2026, 08:13 PM IST
h salam g sudhakaran

Synopsis

അമ്പലപ്പുഴയിൽ ബിജെപി -യുഡ‍ിഎഫ് ഡീൽ ആരോപണവുമായി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം. അമ്പലപ്പുഴയിൽ ബിജെപി വോട്ട് കിട്ടുമെന്ന ജി സുധാകരന്റെ പ്രസ്താവന യുഡിഎഫ്- ബിജെപി ഡീലിന്‍റെ ഭാഗം ആണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാം ആരോപിച്ചു.

ആലപ്പുഴ:അമ്പലപ്പുഴയിൽ ബിജെപി -യുഡ‍ിഎഫ് ഡീൽ ആരോപണവുമായി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം. അമ്പലപ്പുഴയിൽ ബിജെപി വോട്ട് കിട്ടുമെന്ന ജി സുധാകരന്റെ പ്രസ്താവന യുഡിഎഫ്- ബിജെപി ഡീലിന്‍റെ ഭാഗം ആണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാം ആരോപിച്ചു. പ്രചരണത്തിന്‍റെ ഒരു ഘട്ടം കഴിയുമ്പോൾ ജി സുധാകരൻ വെല്ലുവിളി അല്ലാതെയായി എന്നും എച്ച് സലാം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. അമ്പലപ്പുഴയിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. അതിൽ ജി സുധാകരൻ വെല്ലുവിളിയല്ല. ജി സുധാകരനെ യുഡിഎഫ് പിന്തുണക്കുന്നുണ്ടെങ്കിലും യുഡിഎഫിന്‍റെ ഉറച്ച വിശ്വാസികളുടെ വോട്ടും സിപിഎമ്മിന് ലഭിക്കുമെന്നും എച്ച് സലാം പറഞ്ഞു.ആരോപണവുമായി സ്ഥാനാർഥികൾ.

യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ സംസാരിക്കുന്നതിനിടെയാണ് തനിക്ക് ലഭിക്കാൻ സാധ്യതയുള്ള വോട്ടുകളെ കുറിച്ച് ജി സുധാകരൻ പറഞ്ഞത്. ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. 90000 വോട്ടുമായി അമ്പലപ്പുഴയിൽ താൻ ചരിത്ര വിജയം നേടുമെന്നും കോണ്‍ഗ്രസിന് അമ്പലപ്പുഴയിൽ 50000 വോട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. സിപിഎമ്മിൽ നിന്ന് 15000 വോട്ടും ബിജെപിയിൽ നിന്ന് 5000 വോട്ടും ലഭിക്കും. ഇതോടൊപ്പം നിഷ്പക്ഷരായ 25000 പേരുടെ വോട്ടും ലഭിക്കുമെന്നും ജി സുധാകരൻ അവകാശപ്പെട്ടിരുന്നു. സുധാകരന്‍റെ ഈ അവകാശവാദത്തിലാണ് ഡീൽ ആരോപണവുമായി എച്ച് സലാം രംഗത്തെത്തിയത്.

അതേസമയം, കൊല്ലം ഇരവിപുരത്ത് എൽഡിഎഫ് - യുഡിഎഫ് ഡീൽ എന്ന ആരോപണവുമായി മുൻ ആർഎസ്പി നേതാവും എൻഡിഎ സ്ഥാനാർത്ഥിയുമായ സജി.ഡി.ആനന്ദ് രംഗത്തെത്തി. എം. നൗഷാദിനെ ജയിപ്പിക്കാനാണ് ആർഎസ്പി ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയത്. ചവറയിൽ ഷിബു ബേബി ജോണിനെ വിജയിപ്പിക്കാമെന്നാണ് തിരിച്ചുള്ള ഡീലെന്നും സജി ഡി ആനന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കേരളത്തിൽ സിപിഎം-ബിജെപി ഡീൽ'; സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം ആവർത്തിച്ച് രാഹുൽ​ ​ഗാന്ധിയും
ഇടത് കോട്ടയിൽ വിള്ളൽ വീഴുമോ? രണ്ടും കൽപ്പിച്ച് യുഡിഎഫ്; നിര്‍ണായക ശക്തിയാകാൻ ബിജെപി, കോങ്ങാട് രാഷ്ട്രീയ ചൂടേറുന്നു