
തിരുവനന്തപുരം: അനധികൃത കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. അവസാന കോടതി വരെ പോയാലും കയ്യേറ്റങ്ങൾ ഒഴിപ്പിക്കും. ഇടുക്കിയിലെ പട്ടയ പ്രശ്നം സങ്കീർണ്ണമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കയ്യേറ്റം നടത്തുന്നത് എത്ര ഉന്നതനായാലും ഒരിഞ്ച് സർക്കാർ ഭൂമി വിട്ടുകൊടുക്കില്ല. പട്ടയം കിട്ടാനുള്ള സാധാരണക്കാർക്കൊപ്പമാണ് സംസ്ഥാന സർക്കാർ. ഡിജിറ്റൽ റീ സർവേക്ക് രൂപം നൽകും. നിലവിൽ 54 ശതമാനം വില്ലേജുകൾ മാത്രമേ റിസർവേ പൂർത്തിയായിട്ടുള്ളു. എല്ലാ വില്ലേജ് ഓഫിസുകളും ഘട്ടം ഘട്ടമായി സ്മാർട്ട് വില്ലേജ് ഓഫിസുകളാക്കും. പുത്തൂർ സുവോളജിക്കൽ പാർക്ക് 2022 ൽ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam