
ഇടുക്കി: ഇടുക്കിയിൽ സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയെ വിവിധ വകുപ്പുകളിൽ 48 വർഷം തടവിന് ശിക്ഷിച്ച് കോടതി. ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷത്തിന് ശേഷം ജയിൽ മോചിതനാകാം. ആനച്ചാൽ സ്വദേശിയോട് നാൽപ്പതിനായിരം രൂപ പിഴയൊടുക്കാനും നിർദേശിച്ചിട്ടുണ്ട്. 2015 മുതൽ 2017 വരെ പലതവണ പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തിച്ചായിരുന്നു പീഡനം. 2021ൽ നടത്തിയ കൗൺസിലിംഗിൽ കുട്ടി വിവരം പുറത്തു പറഞ്ഞതോടെ വെള്ളത്തൂവൽ പൊലീസാണ് കേസെടുക്കുകയായിരുന്നു. കുട്ടിയുടെ പുനരധിവാസത്തിന് 90,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോരിട്ടിയോടും നിർദ്ദേശിച്ചു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ഹാജരായി.
ബലാത്സംഗ കേസിൽ രക്ഷകർത്താവിന് ഇരട്ട ജീവപര്യന്ത്യം; ശിക്ഷിച്ചത് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam