അണ്ടർ 12 വിഭാഗത്തിലെ മുതിർന്നവരെ തോൽപ്പിച്ച് മലയാളി പെൺകുട്ടിയുടെ ഹീറോയിസം; കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ മിന്നും വിജയം

Published : Nov 18, 2025, 10:17 PM IST
divi bijesh

Synopsis

മലേഷ്യയിൽ നടന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് 2025-ലെ അണ്ടർ-12 ഗേൾസ് വിഭാഗത്തിൽ ദിവി ബിജേഷ് ജേതാവായി. അണ്ടർ-10 താരമായിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച ദിവി, വേൾഡ് കപ്പ് U-10 ചാമ്പ്യൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 

ക്വാലാലംപൂർ/തിരുവനന്തപുരം: കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് 2025-ലെ അണ്ടർ-12 ഗേൾസ് വിഭാഗത്തിൽ ദിവി ബിജേഷ് ജേതാവായി . നവംബർ 9 മുതൽ 16 വരെ മലേഷ്യയിൽ നടന്ന ടൂർണമെന്‍റിൽ ഒമ്പത് റൗണ്ടുകളിലായി 8.5/9 സ്കോറുമായാണ് ദിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രായപരിധിപ്രകാരം അണ്ടർ-10 താരമായിട്ടും ദിവിക്കു മികച്ച പ്രകടനം കാഴ്ചവെക്കാനായി. 13 വിഭാഗങ്ങളിലായി വേദിയൊരുക്കുന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് കോമൺവെൽത്ത് രാഷ്ട്രങ്ങളിലെ മുൻനിര താരങ്ങളും ഗ്രാൻഡ് മാസ്റ്റർമാരും പങ്കെടുക്കുന്ന പ്രധാന അന്താരാഷ്ട്ര മത്സരമാണ്‌. ദിവിയുടെ നേട്ടം ഇന്ത്യൻ യുവ ചെസ് രംഗത്തിന് അഭിമാനമാണ്.

2025-ൽ ദിവി വേൾഡ് കപ്പ് U-10 ഗേൾസ് ചാമ്പ്യൻ, വേൾഡ് കഡറ്റ് റാപ്പിഡ് ചാമ്പ്യൻ, വേൾഡ് കഡറ്റ് ബ്ലിറ്റ്‌സ് വൈസ് ചാമ്പ്യൻ, വേൾഡ് സ്കൂൾസ് ചെസ് വൈസ് ചാമ്പ്യൻ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് . 75-ത്തിലധികം മെഡലുകൾ നേടിയ ദിവി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ (WCM) കൂടിയാണ്. ഇന്ത്യയുടെ ആദ്യ U-10 ഗേൾസ് വേൾഡ് കപ്പ് ചാമ്പ്യൻ എന്ന ബഹുമതിയും ദിവിക്കു സ്വന്തമാണ്

“മുതിർന്ന വിഭാഗത്തിലെ താരങ്ങളെ നേരിട്ടിട്ടും ആത്മവിശ്വാസത്തോടെ കളിച്ചാണ് ദിവി ഈ നേട്ടം കരസ്ഥമാക്കിയതെന്നും, ദിവിയുടെ ഓരോ നേട്ടങ്ങളും ഞങ്ങൾക്ക് അഭിമാനമാണെന്നും ദിവിയുടെ അച്ഛൻ ബിജേഷ് പറഞ്ഞു. “ജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഓരോ മത്സരത്തിലും മികച്ചത് ചെയ്യാൻ ശ്രമിച്ചുവെന്നും ദിവി പറഞ്ഞു. പിന്തുണയ്ക്കുന്ന മാതാപിതാക്കൾക്കും പരിശീലകർക്കും നന്ദിയും അറിയിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അലന്‍ ഫെല്‍ഡ്മാന്‍ പബ്ലിക് സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിവി. അച്ഛന്‍: ബിജേഷ്, അമ്മ: പ്രഭ, സഹോദരൻ: ദേവനാഥ്‌.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ