ശബരിമല സ്വര്‍ണക്കൊള്ള കേസ്: 'അന്യസംസ്ഥാന സ്പോൺസർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി'; എസ്ഐടിക്ക് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

Published : Mar 12, 2026, 08:40 AM ISTUpdated : Mar 12, 2026, 08:46 AM IST
Unni Krishnan Potty

Synopsis

രമേശ് റാവു, ഗോവർദ്ധൻ എന്നിവർക്ക് എല്ലാ സഹായവും ചെയ്യണമെന്ന് നിർദേശം നൽകി. ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക്. കടകംപള്ളി സുരേന്ദ്രനെതിരെ എസ്ഐടിക്ക് നിർണായക മൊഴി നൽകിയിരിക്കുകയാണ് കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി. അന്യസംസ്ഥാന സ്പോൺസർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയാണ് എന്നാണ് പോറ്റി എസ്ഐടിക്ക് നൽകിയിരിക്കുന്ന മൊഴി. രമേശ് റാവു, ഗോവർദ്ധൻ എന്നിവർക്ക് എല്ലാ സഹായവും ചെയ്യണമെന്ന് നിർദേശം നൽകി. ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. സ്പോൺസർമാരുടെ മൊഴിയിലും മുൻ മന്ത്രിയെ പരിചയപ്പെട്ട കാര്യം പറയുന്നുണ്ട്.

അതേ സമയം, കടകംപള്ളിക്കെതിരായ പോറ്റിയുടെ പരാതി എസ്ഐറ്റിക്കോ സിറ്റി പൊലീസ് കമ്മീഷണർക്കോ കൈമാറാനാണ് ഡിജിപിയുടെ തീരുമാനം. തുണ പോർട്ടൽ വഴിയാണ് പോറ്റി പരാതി നൽകിയത്. പോറ്റിക്കെതിരായ പരാതിയും കൈമാറിയതും എസ്ഐറ്റിക്കാണ്. ഹൈക്കോടതി അനുമതി ലഭിക്കാത്തതിനാൽ അന്വേഷണം ഇതേവരെ തുടങ്ങിയില്ല. പോറ്റി ഭൂമി തട്ടിയെടുത്തുവെന്നാണ് കഴക്കൂട്ടം സ്വദേശിനിയുടെ പരാതി. പരാതിക്കാരിയും കടകംപള്ളിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോറ്റി നൽകിയിരിക്കുന്ന പരാതി. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോന്നിയിലെ 'നോട്ടീസ്' പോര്: ആരോപണം ഉന്നയിച്ച ഡോക്ടർ പിന്നോട്ടില്ല; 'ആരോഗ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളെ ഗൗരവമായി കാണുന്നില്ല'
കൊല്ലത്ത് 10 വയസുകാരിയെ പീഡിപ്പിച്ച 77 കാരന് 120 വർഷം കഠിനതടവ്