ഉത്ര കേസ്: സൂരജിന്‍റെ അമ്മയെയും സഹോദരിയെയും എട്ടുമണിക്കൂര്‍ ചോദ്യം ചെയ്‌ത് വിട്ടയച്ചു

Published : Jul 02, 2020, 10:39 PM ISTUpdated : Jul 02, 2020, 10:55 PM IST
ഉത്ര കേസ്: സൂരജിന്‍റെ അമ്മയെയും സഹോദരിയെയും എട്ടുമണിക്കൂര്‍ ചോദ്യം ചെയ്‌ത് വിട്ടയച്ചു

Synopsis

രണ്ടാംവട്ടം ചോദ്യം ചെയ്തപ്പോഴും സൂരജിന്‍റെ അമ്മയും സഹോദരിയും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്തുകയായിരുന്നു അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. 

കൊല്ലം: ഉത്ര കൊലപാതക കേസില്‍ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ഏട്ട് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. ഉത്ര സൂരജിന്‍റെ വീട്ടില്‍ വച്ച് ഗാര്‍ഹികപീഡനത്തിന് ഇരയായിരുന്നതായി അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചു. ഇത് മൂന്നാംതവണയാണ് സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്‌തത്. 

രണ്ടാംവട്ടം ചോദ്യം ചെയ്തപ്പോഴും സൂരജിന്‍റെ അമ്മയും സഹോദരിയും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്തുകയായിരുന്നു അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്തപ്പോള്‍ നിലനിന്ന ചില സംശയങ്ങള്‍ ഒഴിവാക്കാനാണ് വീണ്ടും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഏട്ട് മണിക്കൂര്‍ നീണ്ടുനിന്നു. 

ഗാര്‍ഹികപീഡന സംബന്ധിച്ച ചില നിര്‍ണായ വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. കൊലപാതകത്തിന് തൊട്ട് മുന്‍പ് ഉത്ര മാനസിക പീഡനത്തിന് ഇരയായതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ഗാര്‍ഹിക പീഡനത്തിന് അറസ്റ്റ് ചെയ്യണ്ട എന്നാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

ഇരുവര്‍ക്കും ഉത്രയുടെ കൊലപാതകത്തിലുള്ള പങ്ക് കണ്ടെത്തി പ്രതികളാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇതിനായി പരമാവധി തെളിവുകള്‍ ശേഖരിച്ച് തുടങ്ങി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് ഇപ്പോഴത്തെ നീക്കം. സൂരജിന്‍റെ അച്ഛന്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ
1500 പേജുകളുള്ള വിധി; മോതിരം അതിജീവിതയ്ക്ക് നല്‍കാൻ നിർദേശം, 'മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണം'