K Rail : 'സര്‍വ്വേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാന്‍'; സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സതീശന്‍

Published : Mar 27, 2022, 11:40 AM ISTUpdated : Mar 27, 2022, 11:42 AM IST
K Rail : 'സര്‍വ്വേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാന്‍'; സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സതീശന്‍

Synopsis

എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സില്‍വര്‍ ലൈനില്‍ മുഴുവന്‍ കൃത്രിമമെന്നും സതീശന്‍ പറഞ്ഞു.

തിരുവന്തപുരം: സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സില്‍വര്‍ ലൈനില്‍ സര്‍വ്വേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ (V D Satheesan). സാമൂഹിക  ആഘാത പഠനം പ്രഹസനമാണ്. പഠന ഫലം എന്തായാലും  പദ്ധതി നടപ്പാക്കാനാണ് തീരുമാനം. എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സില്‍വര്‍ ലൈനില്‍ മുഴുവന്‍ കൃത്രിമമെന്നും സതീശന്‍ പറഞ്ഞു. കേരളത്തെ ശ്രീലങ്ക ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിൽവർ ലൈൻ വലിയ കടബാധ്യത വരുത്തിവയ്ക്കും.കൊട്ടാരം വിദൂഷ കരുടെ റോളിലേക്ക് ഡിവൈഎഫ്ഐ മാറി. വീട് കയറുന്ന ഡിവൈഎഫ്ഐക്കാര്‍ക്ക് ജനങ്ങൾ മറുപടി നൽകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

  • 'കിറ്റ് കണ്ട് വോട്ട് ചെയ്തവർക്ക് കുറ്റി സമ്മാനം'; സിൽവർ ലൈനിൽ സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: കെ റെയിൽ (K Rail)  സിൽവർ ലൈൻ (Silver Line)  പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ എം പി ( K Muraleedharan).  കിറ്റ് കണ്ടിട്ട് വോട്ട് ചെയ്തവർക്ക് സർവ്വേ കുറ്റിയാണ് സർക്കാർ സമ്മാനം നൽകിയത് എന്നാണ് മുരളീധരന്റെ പരിഹാസം. കെ റെയിൽ പദ്ധതിയുടെ കാര്യത്തിന് ഈ മാസം 24 രാവിലെയാണ് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കാണുന്നത്. വൈകിട്ട് കേന്ദ്ര റെയിൽവേ മന്ത്രി ഒരുലക്ഷം കോടി രൂപ ചെലവ് വരുമെന്ന് രാജ്യസഭയിൽ പറയുന്നു. കോൺ​ഗ്രസ് പറഞ്ഞതു പോലെ  64000 കോടിയിൽ ഒതുങ്ങില്ലെന്ന ആശങ്ക കേന്ദ്രവും പങ്ക് വയ്ക്കുന്നു. ഇത്രയും വലിയ തുകയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം അവരുടെ ഓഹരി കൊടുക്കില്ല. 

കല്ലിടൽ ആരാണ് നടത്തുന്നത്. സർവ്വേ കല്ലിടുന്നത് ഏറ്റെടുക്കാൻ തന്നെയാണ്. സർക്കാരിന് എന്തിനാണ് വാശി. ജനഹിതം എതിരെന്ന് കണ്ടാൽ പിൻമാറണ്ടേ. സിൽവർ ലൈൻ നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണം. ഇവിടെ വിമോചന സമരത്തിന് ആരും ശ്രമിക്കുന്നില്ല. ഇത് തന്നെയാണ് ശബരിമല വിഷയത്തിലും ഉണ്ടായത്. വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചു. അഞ്ച് വർഷവും ഭരിച്ചോളൂ. എന്തിനാണ് ഇപ്പോൾ വിമോചന സമരം. ദേശീയ പാത വികസനം വേണ്ടെന്ന് ആരും പറഞ്ഞില്ല.  അലൈൻമെന്റിലാണ് തർക്കമുണ്ടായത്. എന്നാൽ ഈ പദ്ധതി തന്നെ വേണ്ടെന്നാണ് ജനം പറയുന്നത്. ഇതിനാൽ  പ്രദേശിക വികസനം പോലും തടസപ്പെടുകയാണ്. എന്തോ മാനസിക തകരാർ വന്ന രൂപമായിട്ടാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടാൽ തോന്നുന്നത്. പ്രധാനകർമ്മികൾ മന്ത്രം ചൊല്ലുമ്പോൾ സ്വാഹ എന്ന് പറയുന്ന സഹ കർമ്മിയുടെ റോളാണ് കോടിയേരി ബാലകൃഷ്ണന്റേത്. കേന്ദ്രസർക്കാർ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ കേരളം കല്ല് കൊണ്ടടിക്കുന്നു എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുകുമാരൻ നായർക്കും വെള്ളാപ്പള്ളിക്കും സതീശന്‍റെ മറുപടി, 'ആരും വർഗീയത പറയരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു, സമുദായ നേതാക്കളെ വിമർശിച്ചിട്ടില്ല'
'പൊന്നാട അണിയിച്ച് കാറിൽ കയറ്റി ഇതെല്ലാം പറയിക്കുന്നയാളെ ജനങ്ങൾക്കറിയാം'; സമുദായ ഐക്യം തകർത്തത് ലീഗെന്ന പരാമർശത്തിൽ വെള്ളാപ്പള്ളിക്ക് സലാമിൻ്റെ മറുപടി