വാദി പ്രതിയാവുമെന്നൊക്കെ പറയുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാല്‍; വീഡിയോ പ്രചാരണ വിവാദത്തില്‍ ശിവന്‍കുട്ടി

Published : May 28, 2022, 11:16 AM ISTUpdated : May 28, 2022, 11:18 AM IST
വാദി  പ്രതിയാവുമെന്നൊക്കെ പറയുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാല്‍;  വീഡിയോ പ്രചാരണ വിവാദത്തില്‍ ശിവന്‍കുട്ടി

Synopsis

വ്യാജ വീഡിയോ പ്രചാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അറിഞ്ഞുകൊണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. വാദി  പ്രതിയാവുമെന്നൊക്കെ പറയുന്നത് മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.   

തിരുവനന്തപുരം: തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അറിഞ്ഞുകൊണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. വാദി  പ്രതിയാവുമെന്നൊക്കെ പറയുന്നത് മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 

തൃക്കാക്കരയിൽ മറുപടി പറയുമെന്ന് പറഞ്ഞ പി സി ജോർജിനെ ശിവന്‍കുട്ടി പരിഹസിച്ചു. പി സി ജോർജിനെ കേൾക്കാൻ ആരെങ്കിലും തയ്യാറാകുമോയെന്നാണ് ശിവന്‍കുട്ടി ചോദിച്ചത്. തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണെന്നും ശിവൻകുട്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

തൃക്കാക്കരയില്‍ പി ടി തോമസ് നേടിയിട്ടുള്ളതിനേക്കാള്‍   ഭൂരിപക്ഷം ഉമ തോമസ് നേടുമെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞത്. സർക്കാരിനെതിരായ വികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. 

വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം ഒരു കാലത്തും  നടത്തിയിട്ടില്ല. അത് കോണ്‍ഗ്രസിന്‍റെ ശൈലി അല്ല, ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നു സർക്കാർ കണ്ടുപിടിക്കട്ടെ. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഏറ്റവും അധികം വ്യക്തിഹത്യ നേരിട്ടയാളാണ് താൻ. 

എൽഡിഎഫിന് മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് വീഡിയോയെക്കുറിച്ച് പ്രചാരണം നടത്തുന്നത്. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയാതെ വന്നപ്പോഴാണ് ഇത്തരത്തിലുള്ള പ്രചരണവുമായി എൽ.ഡി.എഫ് മുന്നോട്ട് പോകുന്നത്. അത് ജനങ്ങൾ തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.

Read Also: ഇടത് സ്ഥാനാർത്ഥിക്കെതിരായ അപവാദ പ്രചാരണം; മൂന്നുപേർ കൂടി കസ്റ്റഡിയിൽ

 

തൃക്കാക്കരയില്‍  ഇടതു പക്ഷം വീഡിയോ വിവാദം പ്രചാരണമാക്കുന്നതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു. എൽ ഡി എഫ് പൈങ്കിളി പ്രചാരണത്തിലേക്ക് മാറി. വീഡിയോ വിവാദം നിർത്തി മുഖ്യമന്ത്രി വികസനം സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

തൃക്കാക്കരയിൽ ബിജെപി അത്ഭുതം സൃഷ്ടിക്കും. ക്രിസ്ത്യൻ വോട്ട് ഇത്തവണ ബിജെപിക്ക് ആകും കിട്ടുക. പി സി  ജോർജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

Read Also; 'തൃക്കാക്കരയിൽ വിജയം ഉറപ്പ്, ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ല': ജോ ജോസഫ് 

തൃക്കാക്കര  ഇത്തവണ ഇടത് മുന്നണിയെ വിജയിപ്പിക്കുമെന്നും ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യാജ വീഡിയോ പ്രചാരണവും വിവാദങ്ങളും അത് വോട്ടാക്കാനുള്ള ശ്രമവും ഒരുവശത്ത് നടക്കുമ്പോഴും വിവാദത്തിലല്ല വികസനത്തിൽ മാത്രം ഊന്നിയാണ് താൻ പ്രചാരണം പൂർത്തിയാക്കുന്നതെന്നാണ് ജോ ജോസഫ് പറയുന്നത്. 

തൃക്കാക്കര നഗരസഭയിലെ അട്ടിമറിയിലാണ് ഇടത് ക്യാമ്പ് പ്രതീക്ഷ വെക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന നഗരസഭ കേന്ദ്രീകരിച്ച് മന്ത്രിമാരും ഭരണമുന്നണി എംഎല്‍എമാരും നടത്തിയ തീവ്രപ്രചാരണം 4000 വോട്ടിന്‍റെയെങ്കിലും ലീഡ് നല്‍കുമെന്ന കണക്കാണ് മുഖ്യമന്ത്രിയ്ക്കും  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി ടി തോമസിന് 11,000വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടിയ കോര്‍പറേഷന്‍ പരിധിയില്‍  ഇക്കുറി യുഡിഎഫിന് ഒപ്പം പിടിക്കുമെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. പൂണിത്തുറ, ഇടപ്പളളി, വൈറ്റില മേഖലകളില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് ഇടത് പ്രതീക്ഷ. മറ്റിടങ്ങളില്‍ യുഡിഎഫുമായുളള വോട്ട് വ്യത്യാസം നേര്‍ത്തതാകുമെന്നും എല്‍ഡിഎഫിന്‍റെ കണക്ക്കൂട്ടല്‍ വ്യക്തമാക്കുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി