മുഴുവൻ വിഷയങ്ങളിലും എ പ്ലസ്; സാരം​ഗിന്റെ ഓർമയിൽ വിതുമ്പി മന്ത്രി ശിവൻകുട്ടി  

Published : May 19, 2023, 04:25 PM ISTUpdated : May 19, 2023, 05:29 PM IST
മുഴുവൻ വിഷയങ്ങളിലും എ പ്ലസ്; സാരം​ഗിന്റെ ഓർമയിൽ വിതുമ്പി മന്ത്രി ശിവൻകുട്ടി  

Synopsis

സാരം​ഗ് ഗ്രേസ് മാർക്ക് ഇല്ലാതെ മുഴുവൻ വിഷയങ്ങളിലും A+ നേടിയിരുന്നു. കേരളത്തിലെ കുട്ടികൾക്ക് ആകെ ഊർജവും പ്രേരണയും നൽകുന്ന സന്ദേശമാണ് സാംര​ഗിന്റേതെന്ന് മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: അപകടത്തിൽ മരിച്ച പത്താം ക്ലാസ് വിദ്യാർഥി  സാരം​ഗിനെ ഓർത്ത് വിതുമ്പി മന്ത്രി വി ശിവൻകുട്ടി. പത്താംക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാപന വേളയിലായിരുന്നു മന്ത്രി വിദ്യാർഥിയെ ഓർത്ത് വിതുമ്പിയത്. സാരം​ഗിന്റെ മരണശേഷം അവയങ്ങൾ ദാനം ചെയ്തിരുന്നു. 122913 രജിസ്റ്റർ നമ്പറിൽ പരീക്ഷയെഴുതിയ സാരം​ഗ് ഗ്രേസ് മാർക്ക് ഇല്ലാതെ മുഴുവൻ വിഷയങ്ങളിലും A+ നേടിയിരുന്നു. കേരളത്തിലെ കുട്ടികൾക്ക് ആകെ ഊർജവും പ്രേരണയും നൽകുന്ന സന്ദേശമാണ് സാംര​ഗിന്റേതെന്ന് മന്ത്രി പറഞ്ഞു. 

വാഹനാപാകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു സാരം​ഗ്. പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിന് തൊട്ടു മുൻപാണ് മരണം. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി‌യായിരുന്നു. സാരംഗിന്‍റെ അവയവങ്ങൾ 6 പേർക്കായി ഇന്ന് ദാനം ചെയ്യും. അപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് സാരംഗിന്‍റെ മരണം സ്ഥിരീകരിച്ചത്. സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ 6 പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ അതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. സാരംഗിന്‍റെ ഹൃദയം കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടി  കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു. അവയവമാറ്റ നടപടികൾ പൂർത്തിയായശേഷം ഇന്നു ഉച്ചയ്ക്കു 12.30നു മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.  
 
കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനാണ് സാരംഗ്. കഴിഞ്ഞ ആറാം തീയതി വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ വേദനയിലാഴ്ത്തിയ ദാരുണമായ അപകടം നടക്കുന്നത്. അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം