
കൊച്ചി: കൊച്ചിയിലെ വൈഗ കൊലക്കേസ് പ്രതി സനുമോഹന്റെ കസ്റ്റഡി കാലാവധി നീട്ടാൻ പൊലീസ് അപേക്ഷ നൽകിയേക്കും. നാളെ വൈകിട്ടാണ് കാലാവധി അവസാനിക്കുക. നാട്ടിലെ തെളിവെടുപ്പ് പൂർത്തിയാകാത്തതിനാലാണ് കൂടുതൽ ദിവസം ആവശ്യപ്പെടുന്നത്. കസ്റ്റഡിയിൽ കിട്ടിയ ശേഷം സനുമോഹനെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. അതിനാൽ നാട്ടിലെ തെളിവെടുപ്പ് പൂർത്തിയായിട്ടില്ല. സനുമോഹന്റെ ഭാര്യയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്ന് സംസ്ഥാനങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കി തിങ്കളാഴ്ചയാണ് സനുമോഹനെ കൊച്ചിയിലെത്തിച്ചത്. തുടർന്ന് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സനുവിനെ ചോദ്യം ചെയ്തത്. വൈഗയെ കൊല്ലാൻ സാമ്പത്തിക പ്രശ്നമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് പൊലീസ് നിഗമനം.
സനുമോഹന്റെ ഭാര്യയോട് ഇന്നലെ ചോദ്യം ചെയ്യാലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ അടുത്ത ദിവസം എത്താമെന്നറിയിക്കുകയായിരുന്നു. പ്രതിയെ ഭാര്യയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam