
ദില്ലി: കൊടകര കുഴൽപണ കേസിൽ കേരള പോലീസ് വിവരം നൽകുന്നില്ലെന്ന് പാർലമെൻറിൽ മറുപടി ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സർക്കാരും ബിജെപിയും തമ്മിൽ ഒത്തുകളി നടക്കുകയാണ്. കേന്ദ്രത്തിൽ സംഘിവൽക്കരണം പോലെ കേരളത്തിൽ മാർക്സിസ്റ്റ് വൽക്കരണം നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി ഗവർണർ വിരോധത്തിന്‍റെ ചാമ്പ്യൻ ആകാൻ ശ്രമിക്കുന്നു. ഒരു ഘട്ടത്തിൽ ഗവർണർ സ്വയം മാറാൻ തയ്യാറായപ്പോൾ തുടരാൻ ആവശ്യപ്പെട്ടത് സർക്കാരാണ്. സർവകലാശാലകളിൽ പകരം ഏർപ്പെടുത്തിയ ക്രമീകരണം സർവകലാശാലകളെ മാർക്സിസ്റ്റ്വൽക്കരിക്കുന്നതിന് സമമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർക്ക് പകരം റിട്ടയേഡ് ജസ്റ്റിസ് ചാൻസലർ ആകണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും അടങ്ങിയ സമിതിയിൽ പ്രതിപക്ഷ നേതാവിന് എന്താണ് റോൾ. സ്പീക്കർ എപ്പോഴും ഭരിക്കുന്ന പാർട്ടിക്കൊപ്പം അല്ലേ നിൽക്കൂവെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam