പൊലീസ് മര്‍ദനം: 'മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു? ആരെയാണ് ഭയപ്പെടുന്നത്?' പ്രതിപക്ഷ നേതാവ്

Published : Sep 11, 2025, 12:12 PM ISTUpdated : Sep 11, 2025, 01:04 PM IST
opposition leader V D satheesan

Synopsis

കസ്റ്റഡി മര്‍ദനത്തിൽ മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നതെന്നും വിഡി സതീശൻ ചോദിച്ചു. 

തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മർദനത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യം ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നതെന്നും വിഡി സതീശൻ ചോദിച്ചു. ആഭ്യന്തര വകുപ്പിനെതിരായ ആരോപണത്തിന് മന്ത്രി ശിവൻകുട്ടി മറുപടി പറഞ്ഞാൽ പോരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസ് ഗുണ്ടാസംഘത്തിനും ക്രിമിനൽ സംഘത്തിനും മുഖ്യമന്ത്രി നേതൃത്വം നൽകുന്നുവെന്നും അദ്ദേഹം രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. രാഹുൽ കേസിൽ ഇതിലും കടുത്ത നടപടി വേണമെന്ന് ആവശ്യം ഉയർന്നിരുന്നുവെന്നും കൂടിയാലോചിച്ച് ഒരുമിച്ചെടുത്ത തീരുമാനമാണ് ഇപ്പോഴത്തേതെന്നും സതീശൻ പറഞ്ഞു.

രാഹുൽ നിയമസഭയിൽ വരുമോ എന്നത് പാർട്ടി തീരുമാനിക്കും. അത് പിന്നീട് അറിയാം. ആരാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നത്? ജനങ്ങളോട് മറുപടി പറയണം. ഡിജിപി അല്ല പ്രതികരിക്കേണ്ടത്. മാധ്യമങ്ങൾ ഇക്കാര്യം ചർച്ചയാക്കണമെന്ന് പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ചു. ശബരിമല വിഷയത്തിൽ ആചാരലംഘനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലം സർക്കാർ പിൻവലിക്കുമോ എന്നും അയ്യപ്പഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ പ്രത്യേക പരിഗണനയില്ല, കിടപ്പ് പായയിൽ, പാര്‍പ്പിച്ചിരിക്കുന്നത് മൂന്നാം നമ്പര്‍ സെല്ലിൽ
രാഹുലിന്റെ അറസ്റ്റ് വിഷയത്തിൽ ഷാഫി പറമ്പിലിനെതിരെ ഒളിയമ്പുമായി സരിൻ; 'വടകരയിൽ ഫ്ലാറ്റ് ഉണ്ടോയെന്ന് സ്ഥലം എംപിയോട് ചോദിച്ചറിയിക്കണം'