100 ദിന പരിപാടിയില്‍ സുപ്രധാന ധാരണാപത്രം ഒപ്പുവച്ചു വി ഡി സതീശൻ സർക്കാർ; വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണം 3 മാസത്തിൽ പൂർത്തിയാക്കും

Published : Sep 09, 2026, 04:20 PM IST
satheesan mou

Synopsis

സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന പരിപാടിയുടെ ഭാഗമായി, വയോജന ക്ഷേമ വകുപ്പ് സിഎംഡിയുമായി ചേർന്ന് വയോജനങ്ങളുടെ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണം നടത്തുന്നു. ഈ സർവേയിലൂടെ വയോജനങ്ങളുടെ ആരോഗ്യം, സാമൂഹികം, സാമ്പത്തികം തുടങ്ങിയ സാഹചര്യങ്ങൾ വിലയിരുത്തി ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ലക്ഷ്യം.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി, വയോജന ക്ഷേമ വകുപ്പ് സെന്‍റര്‍ ഫോര്‍ മാനേജ്‌മെന്‍റ് ഡെവലപ്‌മെന്‍റുമായി (സിഎംഡി) ചേര്‍ന്ന് സംഘടിപ്പിക്കുന്ന വയോജനങ്ങളുടെ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി വി ഡി സതീശന്‍റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്‍റെ ചേംബറില്‍ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവച്ചത്. വയോജന ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ഓണ്‍ ഡ്യൂട്ടി സെക്രട്ടറി എന്‍.എസ്.കെ. ഉമേഷ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, സി.എം.ഡി ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സര്‍വേയുടെ ലക്ഷ്യം

വയോജനങ്ങളുടെ ആരോഗ്യം, സാമൂഹികം, സാമ്പത്തികം, ദൈനംദിന ജീവിതസാഹചര്യങ്ങള്‍ എന്നിവ വിലയിരുത്തുകയും സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ലഭ്യതയിലും സേവനങ്ങളിലുമുള്ള കുറവ് കണ്ടെത്തുകയുമാണ് സര്‍വേയുടെ പ്രധാന ലക്ഷ്യം. വയോജനങ്ങളുടെ മുന്‍ഗണനകളും ആവശ്യങ്ങളും അടിസ്ഥാനമാക്കി ഭാവി പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുന്നതിനും തെളിവധിഷ്ഠിത നയരൂപീകരണത്തിനും ഈ വിവരങ്ങള്‍ ഉപയോഗിക്കും.

വ്യാപ്തിയും രീതിശാസ്ത്രവും

60 വയസും അതില്‍ കൂടുതലുമുള്ള വയോജനങ്ങളെ ഉള്‍പ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും 3,000 ത്തോളം അഭിമുഖങ്ങള്‍ നടത്തിയാണ് സര്‍വേ നടത്തുന്നത്. പ്രായവിഭാഗങ്ങള്‍ (60-69, 70-79, 80+), ഭൂമിശാസ്ത്രപരമായ മേഖലകള്‍ (നഗരം, അര്‍ദ്ധനഗരം, ഗ്രാമം) എന്നിവ കൂടാതെ തീരപ്രദേശം, വനമേഖല, ആദിവാസി മേഖലകള്‍ ഉള്‍പ്പെടെ പരിസ്ഥിതി ദുര്‍ബല മേഖലകള്‍ക്കും വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കുന്ന സയന്റിഫിക് മള്‍ട്ടി സ്‌റ്റേജ് റാന്‍ഡം സാമ്പിളിംഗ് രീതിയാണ് സ്വീകരിക്കുന്നത്.

ജില്ലാ, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്, കുടുംബം എന്നീ തലങ്ങളിലാണ് സാമ്പിള്‍ ശേഖരണം. പരിശീലനം ലഭിച്ച എന്യുമറേറ്റര്‍മാര്‍ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെ സ്റ്റാന്‍ഡേര്‍ഡ് സര്‍വേ ഷെഡ്യൂള്‍ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. വയോജനങ്ങള്‍, അവരെ പരിചരിക്കുന്നവര്‍, പ്രദേശിക പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി സംസ്ഥാനതല ശില്‍പശാലയും സര്‍വേയ്ക്ക് അനുബന്ധമായി നടത്തും. വിവരശേഖരണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് വയോജന ക്ഷേമ വകുപ്പിന് സമര്‍പ്പിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിന് ജാമ്യം അനുവദിച്ച് തലശ്ശേരി കോടതി; റിമാൻഡിലായി 48ാം ദിവസം ജാമ്യം
കോൺഗ്രസിന്റെ മൗനം രഹസ്യധാരണമൂലം; പിണറായി ഇഡി പ്രതിരോധത്തിനായി ‘സഖാക്കളുടെ വാട്സാപ്പ് ഗ്രൂപ്പ്’ ഉണ്ടാക്കുന്നു: ഷോൺ ജോർജ്