വിചാരണ അന്തിമ ഘട്ടത്തിൽ, അടുത്ത മാസത്തോടെ വിധി; നടിയെ ആക്രമിച്ച കേസിൽ അന്തിമ വിചാരണ ഇന്നും തുടരും

Published : Aug 02, 2025, 10:03 AM IST
Actress attack case

Synopsis

നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്ന് കോടതിയിൽ തുടരും. പ്രോസിക്യൂഷൻ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദം നീണ്ടുപോകുന്നത്. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നൽകിയതോടെ പ്രോസിക്യൂഷൻ വാദമാണ് നിലവിൽ തുടരുന്നത്. ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാൻ പ്രതിഭാഗത്തിന്റെ വാദവും കോടതിയിൽ നടക്കും. 

കേസിൻ്റെ വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്നതിനാൽ ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ പൂർത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017-ൽ കേരളത്തെ നടുക്കിയ ആക്രമണത്തിന് ശേഷം ദിലീപ് അടക്കമുള്ളവർ കേസിൽ പ്രതികളായിരുന്നു. കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും ഒന്നാം പ്രതിയായ പൾസർ സുനിയും ഇപ്പോൾ ജാമ്യത്തിലാണ്.

2024 സെപ്റ്റംബറിലാണ് കർശന വ്യവസ്ഥകളോടെ പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ, കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജി വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. കൂടാതെ, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ മാറിയ സംഭവം അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു.

വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു.

മറ്റൊരു സംഭവവികാസത്തിൽ, നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ, പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം