'ആര് എവിടെ വെച്ച് എപ്പോൾ തെളിവ് അട്ടിമറിച്ചെന്നതിൽ തെളിവില്ലെന്ന് കോടതി', പരാമർശം ആന്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ

Published : Mar 06, 2026, 01:16 PM IST
Antony Raju court

Synopsis

തൊണ്ടിമുതൽ കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീലിൽ ഹൈക്കോടതി വാദം കേട്ടു. തെളിവ് അട്ടിമറിച്ചത് ആന്റണി രാജുവാണെന്ന് പറയാൻ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിച്ചപ്പോൾ, ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ ശക്തമായി വാദിച്ചു.  

കൊച്ചി : തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കണമെന്ന അപ്പീലിൽ വാദം തുടങ്ങി. ആര്, എവിടെ വെച്ച്, എപ്പോൾ തെളിവ് അട്ടിമറിച്ചുവെന്നതിന് തെളിവില്ലെന്നും തൊണ്ടി മുതൽ കോടതിയിൽ നിന്നും വാങ്ങിയെന്നും തിരിച്ചുകൊടുത്തുവെന്നുമുള്ളത് കൊണ്ട് ആന്റണി രാജുവാണ് കൃത്രിമത്വം കാട്ടിയതെന്ന് പറയാനാകുമോ എന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. ഇതിനെല്ലാം സാഹചര്യ തെളിവുകൾ മാത്രമല്ലേ ഉള്ളൂ എന്നും കോടതി ചോദിച്ചു. കേസിൽ ഗൂഢാലോചന ഉണ്ടായിരുന്നെങ്കിൽ സീനിയർ അഭിഭാഷകനെയും പ്രതിയാക്കണമായിരുന്നുവെന്നും കോടതി. അന്വേഷണ ഉദ്യോഗസ്ഥർ നിർണായകമായ പല കാര്യങ്ങളും അന്വേഷിച്ചില്ലെന്ന് ആന്റണി രാജുവും വാദത്തിനിടെ ചൂണ്ടിക്കാട്ടി. 

അതേ സമയം, ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ കോടതിയിൽ ശക്തമായ നിലപാടെടുത്തു. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കുറ്റകൃത്യമാണിതെന്ന് സർക്കാർ ബോധിപ്പിച്ചു.

1990 ൽ ആന്റണി രാജു ജൂനിയർ അഡ്വക്കേറ്റായി ജോലി ചെയ്യുന്ന കാലത്ത്  ലഹരിമരുന്ന് കേസിലെ പ്രതിയായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി ചെറുതാക്കി കോടതിയിൽ തിരികെ നൽകിയെന്നതാണ് കേസ്. 2026 ജനുവരിയിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു.ആന്റണി രാജുവിനെ കൂടാതെ മുൻ കോടതി ജീവനക്കാരനായ ജോസും ഈ കേസിൽ കുറ്റക്കാരനാണെന്നായിരുന്നു കോടതി കണ്ടെത്തൽ. വിചാരണ കോടതി വിധിക്കെതിരെ ആന്റണി രാജു നൽകിയ അപ്പീൽ ഹർജിയിൽ വാദം പൂർത്തിയാക്കിയ കേരള ഹൈക്കോടതി വിധി പറയാനായി മാറ്റി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായി സർക്കാരിന് വൻ തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്‍റെ എക്സൈസ് കമ്മീഷണർ സ്ഥാനമടക്കം നഷ്ടമാകും
പ്രാര്‍ത്ഥനകള്‍ വിഫലം; കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ആക്രമണത്തിനിരയായ യുവാവ് മരിച്ചു, സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍