
തിരുവനന്തപുരം: ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന ജേഡ് സർവീസിൽ തുറമുഖത്തെത്തിയ ആദ്യ കപ്പൽ എം എസ് സി മിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നും പോർച്ചുഗല്ലിലേക്ക് മടങ്ങുന്നു. രണ്ട് ദിവസം മുമ്പ് പുറംകടലിൽ നങ്കൂരമിട്ടിരുന്ന കപ്പലാണ് ഇന്നലെ പുലർച്ചെ 2.25 ഓടെ ബെർത്ത് ചെയ്തത്. 20,000 ത്തോളം കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ കപ്പലിനെ മലയാളിയായ പൈലറ്റ് ക്യാപ്റ്റൻ നിർമൽ സക്കറിയയാണ് ബെർത്തിലെത്തിച്ചത്.
ബെർത്തിൽ നേരത്തെ എത്തിയ മൂന്ന് കപ്പലുകളിലെ ചരക്കുനീക്കം പൂർത്തിയാകാൻ വൈകിയതാണ് മിയയുടെ ബെർത്തിംഗ് നീണ്ടുപോകാന്‍ കാരണം. 2000 ത്തോളം കണ്ടെയ്നറുകൾ കയറ്റുകയും അത്രതന്നെ കണ്ടെയ്നറുകൾ ഇറക്കുകയും ചെയ്ത ശേഷമാണ് കപ്പൽ പോർച്ചുഗല്ലിലേക്ക് മടങ്ങുന്നത്. ഇതോടെ ജേഡ് സർവീസിന്‍റെ രണ്ടാമത്തെ കപ്പൽ മിർജാം ബെർത്തിലെത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam