'ആറ്റിങ്ങലിൽ 1.14 ലക്ഷം കള്ളവോട്ടുകള്‍, നേതാക്കളുടെ മക്കള്‍ക്ക് അടക്കം കള്ളവോട്ട്'; പിന്നിൽ ബിജെപിയും സിപിഎമ്മുമെന്ന് അടൂര്‍ പ്രകാശ്

Published : Aug 14, 2025, 04:37 PM IST
adoor prakash

Synopsis

ഇപ്പോഴും അനർഹരുടെ പേരുകൾ പട്ടികയിലുണ്ടെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സമഗ്രമായ പരിശോധന നടത്തുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു

പത്തനംതിട്ട:ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. 1.14 ലക്ഷം കള്ളവോട്ടുകള്‍ ആറ്റിങ്ങൽ താൻ മത്സരിക്കാൻ എത്തിയപ്പോള്‍ കണ്ടെത്തിയെന്നും ചില നേതാക്കളൂടെ മക്കള്‍ക്ക് ഉൾപ്പടെ കള്ള വോട്ട് ഉണ്ടെന്ന് കണ്ടെത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. 

ബിജെപിയും സിപിഎമ്മും ഇതിന് നേതൃത്വം നൽകി. എന്നാൽ, സംസ്ഥാനത്തെ ഉദ്യോഗസ്ഥർ തന്നെ ആശ്വസിപ്പിച്ചു മടക്കി അയക്കുകയായിരുന്നു. ഇതോടെ യുവാക്കൾ അടക്കം വിദഗ്ധ സംഘത്തെ താൻ മണ്ഡലത്തിൽ വിന്യസിച്ചു. പിന്നീട് തെളിവ് സഹിതം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചു. 

തുടർന്ന് കളക്ടര്‍ വഴി ശക്തമായ നടപടി ഉണ്ടാകുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചു. ഇതോടെ 52000 ൽ അധികം കള്ളവോട്ടുകൾ ചെയ്യാൻ കഴിഞ്ഞില്ല. ഇത് രാഹുൽ ഗാന്ധിയേയും ബോധ്യപ്പെടുത്തി. തുടർന്നാണ് ഇപ്പോഴത്തെ രാഹുൽ ഗാന്ധിയുടെ നീക്കത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഇത് ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ, പലതവണ മെയിൽ അയച്ചിട്ടും കമ്മീഷൻ സമയം തന്നിട്ടില്ല. 

ഇപ്പോഴും അനർഹരുടെ പേരുകൾ പട്ടികയിലുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സമഗ്രമായ പരിശോധന നടത്തും. ഇപ്പോൾ നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ അട്ടിമറി നടത്തുന്നുണ്ട് വോട്ടർ പട്ടികയിൽ സർവതും അശാസ്ത്രീയ നടപടിയാണ്. കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ