പൊലീസിന് മുന്നറിയിപ്പുമായി മുൻ ഡിജിപി, കേസും അറസ്റ്റും എല്ലാം ക്രിമിനൽ നടപടിക്രമങ്ങൾ പാലിക്കാതെ, 'പ്രതി രക്ഷപ്പെട്ടു പോകും'

Published : Jan 12, 2026, 12:12 PM IST
former dgp tp senkumar

Synopsis

ഇ-മെയിൽ പരാതിയിൽ കേസെടുത്തതും വൈദ്യപരിശോധന നടത്താത്തതും പോലുള്ള പുതിയ ക്രിമിനൽ നിയമങ്ങളിലെ (ബിഎൻഎസ്എസ്) നടപടിക്രമങ്ങൾ പാലിക്കാത്തത് പ്രതിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിൽ പൊലീസ് സ്വീകരിച്ച നടപടിക്രമങ്ങളിലെ നിയമസാധുത ചോദ്യം ചെയ്ത് പരോക്ഷ കുറിപ്പുമായി മുൻ ഡിജിപി ടിപി സെൻകുമാർ. ക്രിമിനൽ നിയമങ്ങളിലെ പുതിയ മാറ്റങ്ങളും ബിഎൻഎസ് നടപടിക്രമങ്ങളും പാലിച്ചില്ലെങ്കിൽ പ്രതികൾ നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.

വിദേശത്തുനിന്നും ഇ-മെയിൽ വഴി ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത രീതിയെ സെൻകുമാർ നിശിതമായി വിമർശിക്കുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) വകുപ്പ് 173(1)(ii) പ്രകാരം ഇ-മെയിൽ പരാതി ലഭിച്ചാൽ മൂന്ന് ദിവസത്തിനകം പരാതിക്കാരി നേരിട്ടെത്തി അതിൽ ഒപ്പിടേണ്ടതുണ്ട്. ഇത്തരത്തിൽ ഒപ്പിട്ടു നൽകാതെ എങ്ങനെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്. പരാതിക്കാരിയെ നേരിട്ട് വിളിച്ചുവരുത്താൻ പോലീസ് റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

നിയമവിരുദ്ധമായാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിൽ പോലും, അതിജീവിതയെ 24 മണിക്കൂറിനകം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ബിഎൻഎസ്എസ് വകുപ്പ് അനുശാസിക്കുന്നുണ്ട്. ഈ പരിശോധന നടത്താതെ പരാതി വിശ്വാസയോഗ്യമാണെന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു. വൈദ്യപരിശോധന പോലും നടത്താതെ വകുപ്പ് 35(1)(b) പ്രകാരം ഒരു പരാതിയെ വിശ്വസിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അറസ്റ്റും റിമാൻഡും ചോദ്യം ചെയ്യപ്പെടുന്നു

അറസ്റ്റിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന വകുപ്പ് 47(1), കോടതിയുടെ റിമാൻഡ് നടപടികളെ സംബന്ധിക്കുന്ന വകുപ്പ് 187(1) എന്നിവ പാലിക്കപ്പെടുന്നതിലും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനങ്ങൾ ഒരിക്കലും ക്രിമിനൽ നടപടിക്രമങ്ങൾക്ക് പകരമാവില്ലെന്നും അദ്ദേഹം പരിഹസിച്ചു. "ഈ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപ്പെട്ടുപോകും" എന്ന പ്രയോഗത്തിലൂടെ പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നാണ് മുൻ ഡിജിപി നൽകുന്ന സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി
'രാജ്യത്ത് എല്ലാവർക്കും ഒരേ നിയമം', മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കം നിയമസഭയിൽ വന്നാൽ നിലപാട് വ്യക്തമാക്കാമെന്ന് എപി അനിൽകുമാർ