നദികളിലെ ഉരുൾപ്പൊട്ടൽ അവശിഷ്ടങ്ങൾ നീക്കുന്നതെന്തായി? സർക്കാരിനോട് ഹൈക്കോടതി, സർക്കാർ മറുപടി

Published : Feb 21, 2025, 12:08 PM ISTUpdated : Feb 21, 2025, 12:09 PM IST
നദികളിലെ ഉരുൾപ്പൊട്ടൽ അവശിഷ്ടങ്ങൾ നീക്കുന്നതെന്തായി? സർക്കാരിനോട് ഹൈക്കോടതി, സർക്കാർ മറുപടി

Synopsis

ജൂണിന് മുമ്പേ പുഴയുടെ ഫ്ലോ നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മറുപടി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികളെന്തായെന്ന് സർക്കാരിനോട് ഹൈക്കോടതി. അസസ്മെന്റ് കഴിഞ്ഞുവെന്നും നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കുന്ന നടപടികൾ മാർച്ചിൽ തുടങ്ങുമെന്നും ജൂണിന് മുമ്പേ പുഴയുടെ ഫ്ലോ നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മറുപടി നൽകി. ഇതോടെ എല്ലാം പേപ്പറിൽ നടക്കുന്നുണ്ടെന്നും യഥാർത്ഥ വർക്ക് നടത്താനാണ് കഴിയാത്തതെന്നും കോടതി പരിഹസിച്ചു, 

ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം അനുവദിച്ച വായ്പ മാർച്ച് 31ന് മുമ്പായി ഉപയോഗിക്കണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതോടെ ഏതൊക്കെ ആവശ്യങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുന്നതെന്നുള്ള കാര്യം കോടതിയിൽ ഫയൽ ചെയ്യേണ്ടതല്ലെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

വെള്ളാർമലയ്ക്ക്‌ കൈത്താങ്ങുമായി അയർലൻഡിലെ 'വയനാടൻസ്'

അത് ഫയൽ ചെയ്താൽ മാത്രമല്ലേ കേന്ദ്രസർക്കാരിനും കോടതിക്കും അറിയാൻ കഴിയൂ. പക്ഷേ പദ്ധതികൾ പൂർത്തിയാക്കാനുള്ള ടൈം ലിമിറ്റ് കോടതിയിൽ അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഏതൊക്കെ പദ്ധതികൾ എപ്പോൾ പൂർത്തിയാകുമെന്ന് സംസ്ഥാന സർക്കാരിന് അറിയേണ്ടതല്ലേ എന്നും കോടതി ആരാഞ്ഞു. 

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി; തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കും
'ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല'; കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി