
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിൽ ഗുരുതര ആരോപണവുമായി മുൻധനമന്ത്രി ഡോ. തോമസ് ഐസക്. എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് രേഖകൾ വിശകലനം ചെയ്തതെന്നും ഗണ്യമായ ഭാഗം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. സീക്രട്ട് സെഷനിലെ രേഖ അത്രയും പൊതു ഇടത്തിലെത്തിച്ചു. വിഡി സതീശൻ ഈ സാഹചര്യം വിശദീകരിക്കണമെന്നും ധനകാര്യ വിഭാഗത്തിലെ സീക്രട്ട് സെക്ഷനിലെ രേഖകൾ പുറത്ത് പോയതിൽ സ്പീക്കറുടെ തീരുമാനം കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വസ്തുതാ വിരുദ്ധമായ കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ ധവള പത്രത്തിൽ ഉപയോഗിച്ചുവെന്നും എസ്‍സി, എസ്ടി പ്ലാൻ ഫണ്ടിന്റെ കാര്യത്തിലടക്കം തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam