ആനയെ മയക്കുവെടി വയ്ക്കാൻ അനുമതി നൽകാത്തത് ജനങ്ങളോടുള്ള വെല്ലുവിളി; വിമർശിച്ച് ഐ സി ബാലകൃഷ്ണൻ എംഎൽഎ 

Published : Jan 07, 2023, 09:36 AM ISTUpdated : Jan 07, 2023, 09:37 AM IST
ആനയെ മയക്കുവെടി വയ്ക്കാൻ അനുമതി നൽകാത്തത് ജനങ്ങളോടുള്ള വെല്ലുവിളി; വിമർശിച്ച് ഐ സി ബാലകൃഷ്ണൻ എംഎൽഎ 

Synopsis

ആനയെ മയക്കുവെടിവെക്കാൻ അനുമതി നൽകാത്ത അധികൃതരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എംഎൽഎ തുറന്നടിച്ചു.

വയനാട് : കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലും ബത്തേരിയിലിറങ്ങിയ ആനയെ മയക്കുവെടി വെയ്ക്കാൻ അനുമതി നൽകാത്ത അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ഐ സി ബാലകൃഷ്ണൻ എംഎൽഎ. ആനയെ മയക്കുവെടിവെക്കാൻ അനുമതി നൽകാത്ത അധികൃതരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എംഎൽഎ തുറന്നടിച്ചു. മയക്കുവെടി വെക്കാൻ വയനാട് വൈൽഡ് ലൈഫ് വാർഡൻ അനുമതി തേടിയിട്ടും ചീഫ് വെൽഡ് ലൈഫ് വാർഡൻ ആനയെ തുരത്താനാണ് പറയുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 

ജനങ്ങളുടെയും വനം ജീവനക്കാരുടെയും ജീവന് ഭീഷണിയായി വിഹരിക്കുകയാണ് കാട്ടാന. വന്യമൃഗശല്യം രൂക്ഷമായ വയനാട്ടിലെ ആർആർടി സംഘത്തെ പാലക്കാട്ടേക്ക് അയച്ചത് തെറ്റായ നടപടിയാണ്. വിഷയത്തിൽ വനം മന്ത്രിയെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും രൂക്ഷ ഭാഷയിൽ വിമർശിച്ച് എംഎൽഎ, ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കൂട്ടിച്ചേർത്തു.  

വയനാട് ബത്തേരിയിലിറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താൻ ഇന്നും ശ്രമം തുടരുകയാണ്. ആളെകൊല്ലിയായ കാട്ടാന ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി വനമേഖലയിലാണ് തമ്പടിച്ചത്. രാത്രി ബത്തേരി നഗരത്തിൽ വനം വകുപ്പ് കാവൽ ഒരുക്കിയിരുന്നു. ഗൂഡല്ലൂരിൽ നിന്ന് എത്തിയ വനപാലക സംഘവും വയനാട്ടിൽ തുടരുന്നുണ്ട്. ഗുഡല്ലൂരിൽ രണ്ട് ആളുകളെ കൊല്ലുകയും അൻപതോളം വീടുകളും തകർത്ത കൊലകൊമ്പൻ കഴിഞ്ഞ ദിവസമാണ് ബത്തേരി നഗരത്തിലിറങ്ങിയത്.

കോട്ടയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു; 14 പേർക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

 

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും