
തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്നസമരം ഒത്തു തീർക്കുന്നതിൽ അനിശ്ചിതത്വം. ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം ഇല്ലാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് ദയാബായി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ വീണ ജോജ്ജും ആർ ബിന്ദുവും സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും എഴുതി തയ്യാറാക്കി നൽകിയ വ്യവസ്ഥകൾ സ്വീകരിക്കാൻ കഴിയുന്നതല്ലെന്നാണ് സമരസമിതിയും പറയുന്നത്.
രണ്ട് മാസത്തിനകം മെഡിക്കൽ ക്യാമ്പ് പുനരാരംഭിക്കും എന്നതിൽ കവിഞ്ഞ് ഒരു ഉറപ്പും സർക്കാരിന്റെ ഭാഗത്ത് നിന്ന് കിട്ടിയിട്ടില്ലെന്നും മതിയായ ചികിത്സാസൗകര്യം അടക്കമുള്ള കാര്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാമെന്ന് മാത്രമാണ് രേഖയിലുള്ളതെന്നും സമരക്കാർ പറയുന്നു.ഈ സാഹചര്യത്തിൽ സമരക്കാരുടെ തുടർ തീരുമാനം ഇന്ന് വ്യക്തമാക്കിയേക്കും.
എൺപത് പിന്നിട്ട ദയാബായി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ നടത്തിവന്ന സമരം 15ാം ദിവസം പിന്നിട്ടതോടെയാണ് ഇന്നലെ സര്‍ക്കാര്‍ ഇടപെടലുണ്ടായത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam